െയദിയൂരപ്പ കളിതുടങ്ങി; പൊലീസിലെ ഉന്നതർക്ക് സ്ഥലം മാറ്റം
text_fieldsബംഗളൂരു: മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റയുടൻ കർണാടക റിസർവ് പൊലീസ് ഡി.െഎ.ജിയായിരുന്ന സന്ദീപ് പാട്ടീലിനെ രഹസ്യാന്വേഷണ വിഭാഗം ഡി.െഎ.ജിയായും ആൻറി കറപ്ഷൻ ബ്യൂറോ എസ്.പിയായിരുന്ന എസ്. ഗിരീഷിനെ ബംഗളൂരു നോർത് ഡി.സി.പിയായും ബിദർ എസ്.പി ദേവരാജയെ ബംഗളൂരു സെൻട്രൽ ഡി.സി.പിയായും മാറ്റി നിയമിച്ചു. പുതിയ അഡ്വക്കറ്റ് ജനറലായി പ്രഭുലിംഗ നാഗദാഗിയെയും നിയമിച്ചു. ബംഗളൂരുവിലെ കോൺഗ്രസ് എം.എൽ.എമാർ താമസിക്കുന്ന റിസോർട്ടിെൻറ സുരക്ഷ പിൻവലിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് മുന്നിൽ ഹാജരായി സംസ്ഥാനത്തെ ക്രമസമാധാനനില അവലോകനം ചെയ്തു. വ്യാഴാഴ്ച രാജ്ഭവനിൽ ഒരുക്കിയ ചടങ്ങിൽ രാവിലെ ഒമ്പതിന് പത്തുമിനിറ്റിൽ താഴെ മാത്രം നീണ്ട ചടങ്ങിൽ ഗവർണർ വാജുഭായി വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാവിക്ക് പകരം പച്ചഷാളണിഞ്ഞ് കർഷക സ്നേഹം പ്രകടിപ്പിച്ചാണ് സംസ്ഥാനത്തിെൻറ 23ാമത് മുഖ്യമന്ത്രിയായി യെദിയൂരപ്പ ചുമതലയേറ്റത്. ൈവകീട്ട് മല്ലേശ്വരത്തെ പാർട്ടി ആസ്ഥാനത്ത് നടന്ന സ്വീകരണത്തിൽ പെങ്കടുത്ത ശേഷം ലിംഗായത്ത് കേന്ദ്രമായ തുമകൂരുവിലെ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമിജിയെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.