Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻവംശജയായ...

ഇന്ത്യൻവംശജയായ ബ്രിട്ടീഷ് യുവതിക്ക് വധശിക്ഷ വിധിച്ച് യു.പി കോടതി

text_fields
bookmark_border
pfi
cancel

ഷാജഹാൻപൂർ (യു.പി): കൊലപാതക കേസിൽ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് യുവതിക്ക് വധശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. സുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ രമൺദീപ് കൗറിനെയാണ് കോടതി ശിക്ഷിച്ചത്.

സുഹൃത്ത് ഗുർപ്രീത് സിങ്ങിന് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2016 സെപ്റ്റംബർ ഒന്നിനാണ് രമൺദീപ് കൗറിന്റെ ഭർത്താവ് സുഖ്ജീത് സിങ് കൊല്ലപ്പെട്ടത്. മക്കൾക്കൊപ്പം ഉറങ്ങുമ്പോൾ ഭാര്യയും കൂട്ടാളിയും ചുറ്റികകൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കോടതിവിധി.

ബസന്തപൂർ നിവാസിയായ സുഖ്ജീത് 2002ൽ ജോലിക്കായി ഇംഗ്ലണ്ടിലേക്ക് പോവുകയും ഡെർബി നിവാസിയായ രമൺദീപ് കൗറുമായി സൗഹൃദത്തിലാവുകയും 2005ൽ വിവാഹം കഴിക്കുകയുമായിരുന്നു. 2016 ജൂലൈ 28ന് അവധിക്കാലത്ത് കുടുംബം ഒന്നിച്ച് ഷാജഹാൻപൂരിലെത്തി. ഇവിടെയാണ് കൊലപാതകം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentenceUP
News Summary - British woman of Indian origin sentenced to death by UP court
Next Story