ബ്രിട്ടീഷ് എം.പിയുടെ പ്രവർത്തനം ഇന്ത്യാവിരുദ്ധം –കേന്ദ്രം
text_fieldsന്യൂഡൽഹി: ഡൽഹിയിലെത്തിയ ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി ഡബി അബ്രാഹംസിനെ ദുബൈക്ക് തി രിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. കശ്മീർ നയത്തിെൻറ കടുത് ത വിമർശകയാണ് ഡബി അബ്രാഹംസ് എന്നും ദേശീയ താൽപര്യത്തിന് വിരുദ്ധമായ പ്രവർത്തനം മുൻനിർത്തിയാണ് തിരിച്ചയച്ചതെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഇന്ത്യയിലേക്കുവരുന്നത് വിലക്കി ഇ-ബിസിനസ് വിസ രണ്ടുദിവസം മുമ്പ് റദ്ദാക്കിയിരുന്നു.
അക്കാര്യം ഇ-മെയിൽ വഴി അറിയിച്ചിരുന്നു. നേരത്തേ ഇ-ബിസിനസ് വിസ അനുവദിച്ചിരുന്നു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാൻ അത് ഉപയോഗിക്കാൻ പറ്റില്ല. അതിന് പുതിയ വിസ വേണം. വിസ അനുവദിക്കാനും പിൻവലിക്കാനും തള്ളിക്കളയാനുമുള്ള പരമാധികാരം ഏതു രാജ്യത്തിനുമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് അനുവദിച്ച വിസക്ക് 2020 ഒക്ടോബർ അഞ്ചുവരെ കാലാവധിയുണ്ടെന്നാണ് എം.പിയുടെ വിശദീകരണം. കുറ്റവാളിയോടെന്നപോലെയാണ് തന്നോട് പെരുമാറിയതെന്നും അബ്രാഹംസ് കൂട്ടിച്ചേർത്തു.
ദേശതാൽപര്യത്തിനു വിരുദ്ധമായി സംസാരിക്കുന്നതിനാൽ അബ്രാഹംസിനെതിരായ നടപടിയെ കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി ന്യായീകരിച്ചു. പാകിസ്താനു വേണ്ടിയാണ് അബ്രാഹംസ് സംസാരിക്കുന്നതെന്ന് സിങ്വി പറഞ്ഞു. അതേസമയം, ശശി തരൂർ എം.പി വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചു. കശ്മീരിൽ കേന്ദ്രം അവകാശപ്പെടുന്ന വിധമാണ് കാര്യങ്ങളെങ്കിൽ വിമർശകരെ സന്ദർശിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്ന് തരൂർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.