വിദ്യാർഥികളെ നാട്ടിലെത്തിക്കൽ; നടപടി വൈകുന്നു
text_fieldsന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിെൻറ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്ന് പരാതി. വെള്ളിയാഴ്ച പുറപ്പെടുമെന്ന് പ്രഖ്യാപിച്ച ശ്രമിക് ട്രെയിനിെൻറ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേരളത്തിലേക്കുള്ള ട്രെയിൻ സർവിസിന് എല്ലാ നടപടികളും ഡൽഹി സർക്കാർ സീകരിച്ചിട്ടുണ്ട്. എന്നാൽ, കേരള ഹൗസിെൻറ മെെല്ലപ്പോക്കാണ് നടപടി വൈകുന്നതിന് പിന്നിലെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ടിക്കറ്റിെൻറ പണം വിദ്യാർഥികൾ തന്നെയാണ് വഹിക്കേണ്ടത്. ഇതുസംബന്ധിച്ചുള്ള അനിശ്ചിതത്വവും ട്രെയിൻ വൈകുന്നതിനു കാരണമാകുന്നുണ്ട്. പുറത്തുനിന്നും പണം സീകരിക്കേെണ്ടന്ന നിലപാടാണ് അധികൃതർക്കുള്ളത്.
എന്നാൽ, അവസാനപട്ടിക തയാറായില്ലെന്നാണ് വൈകുന്നതിന് കാരണമായി കേരള ഹൗസ് അധികൃതർ വിദ്യാർഥികളോട് പറയുന്നത്. റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചതോടെ പട്ടികയിലുള്ള പലരും പിൻമാറിയെന്നുമാണ് അധികൃതരുടെ വിശദീകരണം. അതേസമയം, വിവിധ സർവകലാശാലകളിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ക്രോഡീകരിച്ച് നൽകാമെന്ന് വിദ്യാർഥികൾ കേരള ഹൗസ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
കാമ്പസ് ക്വാറൻറീൻ സെൻറർ ആക്കുന്നതിനാൽ മേയ് 15നകം ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികളോട് ജാമിഅ മില്ലിയ സർവകലാശാല അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി സർവകലാശാല, അലിഗഢ് സർവകലാശാല, ജലന്ധറിലുള്ള ലവ്ലി പ്രഫഷനൽ സർവകലാശാല, ജമ്മു കേന്ദ്ര സർവകലാശാല,ജയ്പുർ എന്നിവിടങ്ങളിലെല്ലാം മലയാളി വിദ്യാർഥികൾ കുടങ്ങിക്കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.