Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാലം...

പാലം തുറന്നുകൊടുക്കരുതായിരുന്നു; മോർബി തൂക്കുപാലം ദുരന്തത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് നഗരസഭ

text_fields
bookmark_border
morbi bridge tragedy
cancel

മോർബി: ഗുജറാത്തിൽ കഴിഞ്ഞ മാസം തൂക്കുപാലം തകർന്ന് 130 ലേറെ പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മോർബി നഗരസഭ. ഗുജറാത്ത് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പാലം തുറന്നുകൊടുക്കരുതായിരുന്നെന്ന് മോർബി നഗരസഭ വ്യക്തമാക്കിയത്.

പാലം ദുരന്തത്തിൽ ഇതുവരെ കൈകഴുകുന്ന നിലപാടായിരുന്നു നഗരസഭ സ്വീകരിച്ചിരുന്നത്. തുറന്നത് അറിഞ്ഞില്ലെന്നായിരുന്നു നഗരസഭ പറഞ്ഞത്.

പാലം തകർന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതിൽ ബുധനാഴ്ച ഹൈകോടതി മോർബി നഗരസഭയെ രൂക്ഷമായി വിമർശിച്ചിരുന്നു. ബുധനാഴ്ച വൈകീട്ടോടെ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ ഒരു ലക്ഷം പിഴചുമത്തുമെന്ന് രാവിലെ ഹൈകോടതി താക്കീത് നൽകിയിരുന്നു.

150 വർഷം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് കരാർ നൽകിയ രീതി സംബന്ധിച്ച് ചൊവ്വാഴ്ചകോടതി നേരിട്ട് മറുപടി തേടുകയും ചെയ്തിരുന്നു. കേസ് അടുത്ത വാദം കേൾക്കുന്ന നവംബർ 24 ന് ഹാജരാകണമെന്ന് മോർബി മുൻസിപ്പൽ കോർപ്പറേഷൻ അധ്യക്ഷൻ സന്ദീപ് സിങ് സാലയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujarat bridge tragedyMorbi bridge tragedy
News Summary - "Bridge Shouldn't Have Been Opened": Civic Body Owns Up To Gujarat Tragedy
Next Story