Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധമുഖത്ത് നിന്ന് ഇറാനും റഷ്യയും; ബ്രിക്സിൽ സമാധാന ആഹ്വാനം മുഴങ്ങും, അമേരിക്കൻ കേന്ദ്രീകൃത ആഗോളക്രമത്തിന് ബദൽ തേടി ഉച്ചകോടി

text_fields
bookmark_border
brics summit delhi global governance pyramid reforms global-south
cancel
camera_alt

ബ്രിക്സ് ഉച്ചകോടിയിൽ ലോകനേതാക്കൾ

ന്യൂഡൽഹി: നിലവിലെ ആഗോള ഭരണ സംവിധാനം മുകൾത്തട്ടിലുള്ളവർ മാത്രം അധികാരം കൈയാളുന്ന ഒരു പിരമിഡ് പോലെയാണെന്നും ഇതിന് സമഗ്രമായ മാറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികൾ നേരിടുമ്പോൾ മുൻനിരയിലുണ്ടെങ്കിലും ആഗോള തീരുമാനങ്ങൾ എടുക്കുന്നതിൽ എപ്പോഴും പിൻനിരയിലാകുന്ന 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ 10 നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ റോഡ്‌മാപ്പ് തയ്യാറാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷത 'ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് മുൻഗണന നൽകുന്നതുമായ' സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിരോധശേഷി, ഇന്നൊവേഷൻ, സഹകരണം, സുസ്ഥിരത എന്നിവയ്ക്കാണ് പ്രാമുഖ്യം. ബ്രിക്‌സ് സഹകരണം സാധാരണക്കാരിലേക്ക് എത്തിക്കാൻ രാജ്യത്തെ 30-ലധികം നഗരങ്ങളിലായി 350-ലധികം യോഗങ്ങൾ സംഘടിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 20-ാം വാർഷികം ആഘോഷിക്കുന്ന ബ്രിക്സ് ഇന്ന് മനുഷ്യജീവിതത്തിലെ ഇരുപതുകളിലെപ്പോലെ പക്വതയും ഉത്തരവാദിത്തവുമുള്ള ഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നും, അടുത്ത 20 വർഷത്തേക്ക് പുതിയതും സമഗ്രവുമായ അജണ്ട തയ്യാറാക്കി മുന്നോട്ട് പോകേണ്ട സമയമാണിതെന്നും മോദി ഓർമിപ്പിച്ചു.

അധ്യക്ഷസ്ഥാനം ഓരോ വർഷവും മാറുമ്പോഴും പ്രവർത്തന വേഗത കുറയാതിരിക്കാൻ "ബ്രിക്സ് കണ്ടിന്യൂയിറ്റി ആൻഡ് ഇംപ്ലിമെന്റേഷൻ മെക്കാനിസം" എന്ന സംവിധാനവും തീരുമാനങ്ങൾ നിരീക്ഷിക്കാൻ ഒരു സുരക്ഷിത 'ഡിജിറ്റൽ റെപ്പോസിറ്ററിയും' പ്രധാനമന്ത്രി നിർദ്ദേശിച്ചു. യു.എൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി ഒട്ടും വൈകിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയ മോദി, ലോക സാമ്പത്തിക വളർച്ചയെ നയിക്കുന്ന രാജ്യങ്ങൾക്ക് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ അർഹമായ വോട്ടിംഗ് അവകാശം വേണമെന്നും ആവശ്യപ്പെട്ടു.

കടൽ യാത്രികരുടെ സുരക്ഷയ്ക്കായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന "സീഫെയറേഴ്സ് എമർജൻസി സപ്പോർട്ട് നെറ്റ്‌വർക്ക്" രൂപീകരിക്കാനും ഇന്ത്യ നിർദ്ദേശം വെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), സൈബർ സ്പേസ്, ബയോടെക്‌നോളജി തുടങ്ങിയ സാങ്കേതികവിദ്യകളുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ വികസ്വര രാജ്യങ്ങൾ നിയമങ്ങൾ അനുസരിക്കുന്നവർ മാത്രമാകാതെ നിയമനിർമാതാക്കൾ കൂടിയാകണം. 'ശബ്ദത്തിൽ നിന്ന് സ്വാധീനത്തിലേക്കും, വിശേഷാധികാരത്തിൽ നിന്ന് പങ്കാളിത്തത്തിലേക്കും' മാറുന്നതാവണം ബ്രിക്‌സിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ 3 പ്രധാന നിർദ്ദേശങ്ങൾ
  • പ്രാതിനിധ്യം: യു.എൻ സുരക്ഷാ കൗൺസിൽ വിപുലീകരണം ഇനിയും വൈകരുത്; ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ ഗ്ലോബൽ സൗത്തിന് തുല്യ വോട്ടിംഗ് അവകാശം.
  • പ്രതികരണശേഷി: കടൽ യാത്രികരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി 'സീഫെയറേഴ്സ് എമർജൻസി സപ്പോർട്ട് നെറ്റ്‌വർക്ക്'.
  • നിയമനിർമാണം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ നിയമങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം.

പ്രാദേശിക കറൻസി ഇടപാടുകളും ഡോളർ ആശ്രിതത്വം കുറയ്ക്കലും

പടിഞ്ഞാറൻ ഉപരോധങ്ങളുടെയും ഏകപക്ഷീയമായ സാമ്പത്തിക നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ, അംഗരാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം പരസ്പര കറൻസികളിലേക്ക് മാറ്റുന്നതിനുള്ള സമഗ്രമായ രൂപരേഖയാണ് ഉച്ചകോടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബ്രിക്സ് പേയ്‌മെന്റ് സംവിധാനമായ 'ബ്രിക്സ് പേ', അംഗരാജ്യങ്ങൾ തമ്മിലുള്ള ബാങ്കിങ് ശൃംഖലകളുടെ ഏകോപനം എന്നിവ വിപുലപ്പെടുത്തുന്നത് പ്രധാന ചർച്ച വിഷയമാവും. യു.എസ് ഡോളറിന്മേലുള്ള അമിത ആശ്രിതത്വം കുറച്ച്, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സുരക്ഷിതമാക്കാൻ സ്വതന്ത്ര ക്ലിയറിങ് സംവിധാനങ്ങൾ രൂപീകരിക്കണമെന്ന നിലപാടിൽ അംഗങ്ങൾ സമവായത്തിലെത്തുമെന്നാണ് പ്രബലമായ നിരീക്ഷണം.

സഖ്യ വിപുലീകരണവും തന്ത്രപ്രധാന സഹകരണവും

കൂടുതൽ പങ്കാളിത്ത രാജ്യങ്ങളെ ഉൾപ്പെടുത്തി ബ്രിക്സ് വിശാലമാക്കുന്നതിനൊപ്പം ആഗോള സമാധാനവും സുരക്ഷയും മുൻനിർത്തിയുള്ള സംഭാഷണങ്ങൾക്കും ഉച്ചകോടി സാക്ഷ്യം വഹിക്കും. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ, യുക്രൈൻ പ്രതിസന്ധി എന്നിവയിൽ പരസ്പര ചർച്ചകളിലൂടെ ശാശ്വത സമാധാനം കണ്ടെത്തേണ്ടതിന്റെ ആവശ്യകത പ്രഖ്യാപനത്തിൽ അടിവരയിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലീൻ എനർജി, സുരക്ഷിതമായ സമുദ്ര ചരക്കുനീക്കം എന്നീ മേഖലകളിൽ ആഗോള ദക്ഷിണ രാജ്യങ്ങളുടെ കൂട്ടായ മുന്നേറ്റത്തിന് ഊന്നൽ നൽകുന്ന 'ന്യൂഡൽഹി പ്രഖ്യാപനം' ബഹുമുഖ അന്താരാഷ്ട്ര സഹകരണത്തിന്റെ പുതിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Dismantle the Pyramid’: PM Modi Calls for Urgent Global Governance & UNSC Reforms at BRICS
Next Story