അടച്ചിടൽകൊണ്ട് വൈറസ് തോൽക്കില്ല –രാഹുൽ
text_fieldsന്യൂഡൽഹി: ദേശവ്യാപകമായി നടപ്പാക്കുന്ന 40 ദിവസത്തെ ലോക്ഡൗൺകൊണ്ട് കോവിഡ് വൈറ സിനെ തോൽപിക്കാൻ കഴിയില്ലെന്നും, തൽക്കാലം പിടിച്ചുനിർത്തുക മാത്രമാണ് ചെയ്യുന്നത െന്നും ഓർമിപ്പിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി.
വൈറസിനെ പിന്തുടരുന്ന രീതിമാറ്റി, മുന്നിൽ ഓടി പ്രതിരോധിക്കാൻ കഴിയണമെങ്കിൽ ടെസ്റ്റിങ് ദ്രുതഗതിയിൽ ന ടക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതാണ് ഏറ്റവും വലിയ ആയുധം.
ലോക്ഡൗൺ ദിനങ്ങൾക്കിട യിൽ ഇതാദ്യമായി മാധ്യമപ്രവർത്തകരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ സംസാരിക്കു കയായിരുന്നു രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിന് മുന്നൊരുക്കം നടത്താനുള്ള സമയമാണ് ലോക്ഡൗൺ കാലം. ആശുപത്രി സജ്ജീകരണങ്ങൾ, വെൻറിലേറ്ററുകൾ, ടെസ്റ്റിങ് എന്നിവയെല്ലാം അതിവേഗം ക്രമീകരിക്കണം. അതല്ലെങ്കിൽ സാമ്പത്തികമായും ആരോഗ്യപരമായും ഇന്ത്യ വലിയ തിരിച്ചടി ഏറ്റുവാങ്ങുമെന്ന് രാഹുൽ പറഞ്ഞു.
നിലവിലെ ഇഴച്ചിൽ മാറ്റി ടെസ്റ്റിങ് വേഗത്തിലാക്കിയില്ലെങ്കിൽ ലോക്ഡൗൺ കാലം പിന്നിടുേമ്പാൾ വൈറസ് ശക്തിയോടെ തിരിച്ചു വരും. വീണ്ടും അടച്ചിടൽ അനിവാര്യമാകും. ഇപ്പോഴത്തെ മെച്ചപ്പെട്ട സ്ഥിതി ഇന്ത്യയുടെ വിജയമായി വ്യാഖ്യാനിക്കരുത്.
ആവശ്യത്തിന് ടെസ്റ്റിങ് കിറ്റ് സമാഹരിക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ അതിന് കടുത്ത ക്ഷാമമാണ്. മുന്നോട്ടുള്ള വഴി സർക്കാർ കണ്ടെത്തണം.
ജീവൻ സംരക്ഷിക്കുന്നതിനൊപ്പം സമ്പദ്വ്യവസ്ഥയും സംരക്ഷിക്കേണ്ടതുണ്ട്. കർഷകർ, അന്തർസംസ്ഥാന തൊഴിലാളികൾ, ചെറുകിട വ്യവസായികൾ എന്നിവർക്ക് മതിയായ സഹായം സർക്കാർ ചെയ്തുകൊടുക്കേണ്ട ഘട്ടമാണ്. പട്ടിണി ഇല്ലാതാക്കാൻ സമ്പന്നമായ നമ്മുടെ ഭക്ഷ്യശേഖരം ഉപേയാഗപ്പെടുത്തണം. സഹാനുഭൂതിയോടെയുള്ള സമീപനമാണ് ആവശ്യം. ഈ ഘട്ടത്തിൽ സർക്കാറിനെ വിമർശിക്കാനില്ല.
മെച്ചപ്പെട്ട നിർദേശങ്ങൾ സർക്കാറിന് മുമ്പാകെ വെക്കുകയാണ് ചെയ്യുന്നത്. മോദിസർക്കാറിെൻറ കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചകൾ പലതുണ്ടെങ്കിലും, എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട ഘട്ടത്തിൽ ക്രിയാത്മക പ്രതിപക്ഷത്തിെൻറ പങ്കാണ് കോൺഗ്രസ് നിർവഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിശദീകരിച്ചു.
ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ഏതൊരു പകർച്ചവ്യാധിയേക്കാളും വലുതാണ് രാജ്യം. വലിയ വെല്ലുവിളികൾ എങ്ങനെ കൈകാര്യം ചെയ്യണെമന്ന് ഇന്ത്യക്ക് അറിയാം -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.