ധനകമ്മി നികത്താൻ കടം വാങ്ങണം; ദുരിതകാലത്ത് നികുതി ഭാരമരുത് -പി. ചിദംബരം
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്ര സർക്കാർ പുതിയ നികുതികളോ ഉയർന്ന നികുതിയോ ചുമത്തരുതെന്ന് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. സർക്കാറിെൻറ ധന കമ്മി നികത്താൻ വായ്പയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വീറ്റുകളിലൂടെയാണ് ചിദംബരം കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചത്. പെട്രോളിേൻറയും ഡീസലിേൻറയും എക്സൈസ് നികുതി കേന്ദ്ര സർക്കാർ വർധിപ്പിച്ചതിനു പിന്നാലെയാണ് ചിദംബരത്തിെൻറ വിമർശനം.
New or higher taxes will impoverish families further.
— P. Chidambaram (@PChidambaram_IN) May 6, 2020
Governments must borrow to meet their deficits, not impose higher tax burdens when economic activity has ground to a halt.
‘‘പുതിയതോ ഉയർന്നതോ ആയ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദരിദ്രരാക്കും സർക്കാർ ധന കമ്മി നികത്താൻ കടം വാങ്ങണം. സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ച സാഹചര്യത്തിൽ ഉയർന്ന നികുതി ഭാരം ചുമത്തരുത്.’’ -ചിദംബരം ട്വീറ്റ് ചെയ്തു.
സമ്പദ്വ്യവസ്ഥ കുതിക്കുമ്പോൾ മാത്രമേ പുതിയതോ ഉയർന്നതോ ആയ നികുതികൾ ചുമത്തുന്നതിന് ന്യായീകരണമുള്ളൂവെന്നും പാവപ്പെട്ടവർക്കും മധ്യവർത്തി കുടുംബങ്ങൾക്കും മേലുളള നികുതിഭാരം യാഥാർഥത്തിൽ ദുരിതത്തിനുള്ള നികുതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
New or higher taxes are justified only when the economy is booming. Tax burdens on the middle class and poor is actually taxing distress.
— P. Chidambaram (@PChidambaram_IN) May 6, 2020
‘‘സർക്കാറിൽ നിന്ന് താഴേക്കിടയിലുള്ള കുടുംബങ്ങളിലേക്ക് പണമെത്തണമെന്നാണ് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിന് പകരം ജനങ്ങളിൽ നിന്ന് സർക്കാറിലേക്ക് പണത്തിെൻറ തിരിച്ചുള്ള കൈമാറ്റമാണ് നടത്തുന്നത്. ക്രൂരതയാണിത്.’’ ചിദംബരം ട്വീറ്റ് ചെയ്തു. ദുരിതകാലത്ത് സർക്കാർ ജനങ്ങൾക്ക് പണം നൽകണം. ജനത്തിൽ നിന്ന് പണമെടുക്കുകയോ പിഴിയുകയോ അല്ല വേണ്ടതെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
We have been pleading for cash transfers from the government to the bottom half of the people/families. Instead governments are doing a REVERSE TRANSFER of money from the people to the government! Cruel.
— P. Chidambaram (@PChidambaram_IN) May 6, 2020
കോവിഡ് പ്രതിസന്ധി മൂലം സർക്കാറിനുണ്ടായ നഷ്ടം നികത്തുന്നതിലേക്കായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പെട്രോളിെൻറയും ഡീസലിെൻറയും എക്സൈസസ് നികുതി വർധിപ്പിച്ചിരുന്നു. പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർധിപ്പിച്ചത്. എന്നാൽ എക്സൈസസ് നികുതിയിലെ ഈ വർധന പെട്രോളിെൻറയും ഡീസലിെൻറയും ചില്ലറ വിപണിയിലെ വിൽപന വിലയെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.