Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ കുരുന്നിനെ...

ആ കുരുന്നിനെ രക്ഷിക്കാനായില്ല; കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
sujith
cancel

കോയമ്പത്തൂർ: പ്രാർഥനകൾ നിറഞ്ഞ രാപ്പകലുകൾക്കൊടുവിലെത്തിയ ആ ദുരന്ത വാർത്തയി ൽ ശോകമൂകമായി തിരുച്ചി മണപാറ നടുക്കാട്ടുപട്ടി ഗ്രാമം. സുജിത് വിത്സൻ എന്ന രണ്ടുവയ സ്സുകാരൻ ഇനി കണ്ണീരോർമ. കുഴൽക്കിണറിൽ അബദ്ധത്തിൽ വീണ ആ കുഞ്ഞിനെ 80 മണിക്കൂറിലേറെ നടന്ന ദൗത്യത്തിനും രക്ഷിക്കാനായില്ല. തിരുച്ചി മണപാറയിൽനിന്ന് പത്ത് കിലോമീറ്ററ കലെയുള്ള നടുക്കാട്ടുപട്ടി ഗ്രാമമൊന്നാകെ, ദീപാവലി പോലും ആഘോഷിക്കാതെയാണ് സുജി ത്തിനെ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച ൈവകീട്ട ് 5.40നാണ് വീട്ടുമുറ്റത്ത് കളിക്കവെ, നടുക്കാട്ടുപട്ടി ബ്രിേട്ടാ ആരോഗ്യരാജ്-കലാറാണി ദമ്പതികളുടെ രണ്ടാമത്തെ മകനായ സുജിത് അബദ്ധത്തിൽ കുഴൽക്കിണറിൽ വീണത്. 36 മണിക്കൂറിനിടെ നടത്തിയ ദൗത്യശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് 1.2 മീറ്റർ വ്യാസത്തിൽ സമാന്തരകിണർ നിർമിക്കാൻ തീരുമാനിച്ചത്. ആറടി നീളത്തിൽ ടണൽ നിർമിച്ച് കുട്ടിയെ പുറത്തേക്ക് എത്തിക്കാൻ തമിഴ്നാട് ഫയർ ആൻഡ് റെസ്ക്യൂ സർവിസിലെ 14 ജീവനക്കാരെ തയാറാക്കി നിർത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ഏഴിനാരംഭിച്ച സമാന്തര കിണർ നിർമാണം 65 അടിയിലെത്തി നിൽക്കവെയാണ് തിങ്കളാഴ്ച രാത്രി പത്തരയോടെ കുഴൽക്കിണറിൽനിന്ന് ദുർഗന്ധം വമിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടരക്ക് തമിഴ്നാട് റവന്യൂ കമീഷണർ ജെ. രാധാകൃഷ്ണൻ മരണം സ്ഥിരീകരിച്ചു. തുടർന്ന് സമാന്തരകിണർ നിർമാണം അവസാനിപ്പിച്ചു. പുലർച്ച നാലരക്ക് അപകടം നടന്ന കുഴൽക്കിണറിൽനിന്ന് തന്നെയാണ് പ്രത്യേകയന്ത്രമുപയോഗിച്ച് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. രണ്ടുദിവസം മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. മണപാറ ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. ആവറാംപട്ടി ഫാത്തിമപുതൂർ സെമിത്തേരിയിൽ നടന്ന സംസ്കാര ചടങ്ങിൽ വൻ ജനാവലി പെങ്കടുത്തു.

മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം, പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും അന്ത്യാഞ്ജലിയർപ്പിച്ചു. സുജിത്തിെൻറ മാതാപിതാക്കളെ സന്ദർശിച്ച സ്റ്റാലിൻ പത്തുലക്ഷം രൂപയുടെ ധനസഹായം ൈകമാറി. രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചതായി സ്റ്റാലിൻ ആരോപിച്ചു.

കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പത്തുലക്ഷവും അണ്ണാ ഡി.എം.കെ ഫണ്ടിൽനിന്ന് പത്തുലക്ഷവും കൈമാറി. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിെൻറ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കുഴൽക്കിണറും സമാന്തര കിണറും മണ്ണും കോൺക്രീറ്റ് മിശ്രിതവും നിറച്ച് മൂടി.

വിമർശനവുമായി മദ്രാസ് ഹൈകോടതി
കോയമ്പത്തൂർ: ദുരന്തവും മരണവും സംഭവിക്കുേമ്പാൾ മാത്രമേ ഭരണകൂടങ്ങൾ നിയമനിർമാണത്തിന് മുേന്നാട്ടുവരികയുള്ളോയെന്ന് മദ്രാസ് ഹൈകോടതി. കുഴൽക്കിണറുകളുടെ നിർമാണവും ഉപയോഗവും സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാവശ്യെപ്പട്ട് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ ഉപദേഷ്ടാവായിരുന്ന പൊൻരാജ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യം ചോദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBorewell Trapped boyTamil Nadu Boy
News Summary - Borewell Trapped 2-year-old Tamil Nadu Boy Died -India News
Next Story