രക്ഷാപ്രവർത്തനം തുടരുന്നു; കുഴൽകിണറിൽ വീണ ബാലനെ രക്ഷിക്കാനായില്ല
text_fieldsചണ്ഡീഗഢ്: രണ്ടുദിവസമായി ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് പ്രാർഥിക്കുകയാണ്, കുഴ ൽകിണറിൽ വീണ കുരുന്നിെന പോറലൊന്നുമേൽക്കാതെ തിരികെ ഏൽപിക്കണേയെന്ന്. വൻ സന്നാ ഹങ്ങളോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുേമ്പാഴും 48 മണിക്കൂർ കഴിഞ്ഞും രണ്ടു വയസ്സു കാരനെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വീടിനടുത്ത് കളിക്കുകയായിരുന്ന ഫതേഹ്വീർ സിങ് എന്ന ബാലൻ അബദ്ധത്തിൽ മൂടിയില്ലാത്ത കുഴൽകിണറിൽ വീണത്. നിലവിളികേട്ട് ഒാടിയെത്തിയ അമ്മക്ക് മകനെ രക്ഷിക്കാനായില്ല.
പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും സൈനിക വിദഗ്ധരും പൊലീസും ഭരണ ഉദ്യോഗസ്ഥരും ഗ്രാമീണരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. 110 അടി താഴ്ചയിൽ തങ്ങിനിൽക്കുന്ന കുട്ടിക്ക് ഒാക്സിജൻ നൽകുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് കുട്ടി അനങ്ങുന്നത് കാമറയിൽ നിരീക്ഷിച്ചിരുന്നു.
ഏഴ് ഇഞ്ച് വീതിയുള്ള കുഴൽകിണറിനോട് സമാന്തരമായി 36 ഇഞ്ച് വീതിയിൽ കുഴിയെടുത്താണ് രക്ഷാപ്രവർത്തനം.
മറയില്ലാത്ത കുഴൽകിണറിൽ വീണ് കുട്ടികൾ മരിക്കുന്ന സംഭവം തുടർകഥയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.