Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി ബന്ധം: പ്രഫ....

മാവോവാദി ബന്ധം: പ്രഫ. ജി.എൻ സായിബാബ കുറ്റമുക്തൻ

text_fields
bookmark_border
GN Saibaba
cancel

മുംബൈ: മാവോവാദി ബന്ധ കേസിൽ ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി തടവുശിക്ഷ വിധിച്ച ഡൽഹി സർവകലാശാല മുൻ പ്രഫ. ജി.എൻ. സായിബാബയടക്കം ആറുപേരെ ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് കുറ്റമുക്തരാക്കി.

ജീവപര്യന്തം ലഭിച്ച സായിബാബയും മറ്റു നാലുപേരും 10 വർഷം ശിക്ഷ ലഭിച്ച ഒരാളും നൽകിയ അപ്പീലിൽ പുനർവാദം കേട്ട ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാൽമികി എസ്.എ മെനെസെസ് എന്നിവരുടെ ബെഞ്ചാണ് ചൊവ്വാഴ്ച വിധി പറഞ്ഞത്. വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതായി അറിയിച്ചും അപ്പീൽ തീർപ്പാക്കുംവരെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജിയും നാഗ്പുർ ബെഞ്ച് തള്ളി. ആരോപണങ്ങൾ തെളിയിക്കാനോ തെളിവുകൾ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പ്രതികളിൽനിന്ന് തെളിവുകൾ ശേഖരിച്ചത് നിയമാനുസൃതമല്ല. അതുവഴി മുഴുവൻ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി നാഗ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന സായിബാബ, മഹേഷ് ടിർകി, ഹേം മിശ്ര, പ്രശാന്ത് രാഹി എന്നിവരെ 50,000 രൂപ വീതം കെട്ടിവെച്ച് വിട്ടയക്കാൻ കോടതി നിർദേശിച്ചു.

മറ്റ് പ്രതികളിൽ പാണ്ഡു നരോട്ടെ പന്നിപ്പനിയെ തുടർന്ന് ജയിലിൽ മരിച്ചു. ഈ അഞ്ചുപേർക്കാണ് കീഴ്കോടതി ജീവപര്യന്തം വിധിച്ചത്. 10 വർഷം തടവിന് ശിക്ഷിച്ച വിജയ് ടിർകി നിലവിൽ ജാമ്യത്തിലാണ്.

2022 ഒക്ടോബർ 14ന് ജസ്റ്റിസ് രോഹിത് ദേവ് അധ്യക്ഷനായ മറ്റൊരു ബെഞ്ച് സായിബാബയടക്കം അഞ്ചുപേരെയും കുറ്റമുക്തരാക്കിയിരുന്നു. മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ 24 മണിക്കൂറിനകം പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി ആ വിധി മരവിപ്പിച്ചു. പിന്നീട് സായിബാബയുടെ അഭിഭാഷകനും മഹാരാഷ്ട്രയും സമവായത്തിലെത്തിയതോടെ പുതുതായി വാദം കേൾക്കാൻ നിലവിലെ ബെഞ്ചിന് വിടുകയായിരുന്നു.


90 ശതമാനം അംഗപരിമിതിയെ തുടർന്ന് വീൽചെയറിലായ സായിബാബയെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല.

സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവിൽ കഴിയുന്ന മാവോവാദികൾക്കുള്ള സന്ദേശം പെൻഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങൾക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay High CourtGN Saibaba
News Summary - Bombay High Court acquits GN Saibaba in Maoist link case
Next Story