റിപ്പബ്ലിക് ദിനം: ബ്രസീൽ പ്രസിഡൻറ് മുഖ്യാതിഥി; പ്രതിഷേധിച്ച് ബഹിഷ്കരണം
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ബ്രസീൽ പ്രസിഡൻറ് ജയ്ർ ബോൽസനാരോയെ മുഖ ്യാതിഥിയാക്കിയതിൽ സി.പി.െഎയുടെ പ്രതിഷേധം. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ രാജ്യസഭാംഗങ്ങൾക്ക് നൽകിയ ക്ഷണപത്രം നിരസിക്കുന്നതായി സി.പി.ഐ അഖിലേന്ത്യ സെക്രട് ടറി ബിനോയ് വിശ്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. വിവേചനനയങ്ങൾ മൂലം മ ുഖം നഷ്ടപ്പെട്ട ഒരു നേതാവിനെയാണ് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി വിശിഷ്ടാ തിഥിയായി തെരഞ്ഞെടുത്തതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
അദ്ദേഹത്തിെൻറ നയങ്ങൾ ബ്രസീലിലും ആഗോള തലത്തിലും ഇന്ത്യൻ ഭരണഘടനമൂല്യങ്ങൾക്ക് എതിരാണ്. ആമസോൺ മഴക്കാടുകൾ രണ്ടു മാസത്തിലേറെ കത്തിയെരിഞ്ഞപ്പോൾ പ്രസിഡൻറ് ബോൽസനാരോ നിസ്സംഗത പുലർത്തിയത് ആ രാജ്യത്തിനു മാത്രമല്ല, ആഗോള പരിസ്ഥിതിക്കും അപരിഹാര്യമായ നഷ്ടമാണ് വരുത്തിവെച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ഉത്കണ്ഠ പങ്കുവെക്കുന്ന രാജ്യമെന്ന നിലക്ക് ബ്രസീൽ പ്രസിഡൻറിെൻറ ചെയ്തികളെ ഇന്ത്യ അപലപിക്കേണ്ടതുണ്ട്. ലോകവ്യാപാര സംഘടനയിൽ ഇന്ത്യക്കെതിരെ ഉപരോധം ആവശ്യപ്പെട്ട രാഷ്ട്രനേതാവാണ് പ്രസിഡൻറ് ബോൾസനാരോ.
പ്രതിസന്ധി നേരിടുന്ന കരിമ്പു കർഷകരെ സഹായിച്ചതിെൻറ പേരിലായിരുന്നു ഉപരോധാവശ്യം. ബ്രസീൽ പ്രസിഡൻറ് ഉയർത്തിയ ഭീഷണി ഇന്ത്യയിലെ അഞ്ചു കോടി കരിമ്പു കർഷക കുടുംബങ്ങളുടെ ജീവനോപാധിയെ ബാധിക്കാൻ പോന്നതായിരുന്നു. അത്തരമൊരാളെ ക്ഷണിക്കുകവഴി സ്വന്തം പൗരന്മാരോട് അനാദരവ് കാണിക്കുകകൂടിയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്ന് ബിനോയ് വിശ്വം കത്തിൽ കുറ്റപ്പെടുത്തി.
അതേസമയം, ബ്രസീൽ പ്രസിഡൻറ് ജയ്ർ ബോൽസൊനാരോ നാലുദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. രാജ്യത്തിെൻറ 71ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ബൊൽസൊനാരോ ആണ് മുഖ്യാതിഥി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തും. ഇരുരാജ്യങ്ങളും ബ്രസീലിലെ എട്ടു മന്ത്രിമാരും നാലു പാർലമെൻറ് അംഗങ്ങളും വ്യാപാര സമൂഹത്തിെൻറ പ്രതിനിധികളും പ്രസിഡൻറിനൊപ്പം എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.