മേഘാലയയിലെ ഖനിയിൽ തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsഗുവാഹത്തി: മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വിദൂര ഗ്രാമത്തിലുള്ള കൽ ക്കരി ഖനിയിലെ ഇടുങ്ങിയ ഗുഹയിലാണ് 13 തൊഴിലാളികൾ കുടുങ്ങിയത്.
സമീപെത്ത നദിയിൽ നിന്നുള്ള വെള്ളം ഖനിക്കുള ്ളിൽ നിറഞ്ഞിട്ടുണ്ട്. നിലവിൽ 70 അടിയോളം വെള്ളമുണ്ട്. മണ്ണും ചളിയും നിറഞ്ഞവെള്ളവും ഖനിയിലെ പൊടിയും മൂലം കാഴ്ച വ്യക്തമാകാത്തതിനാൽ രക്ഷാപ്രവർത്തനം തടസമാവുകയാണ്. നിരവധി അറകളുള്ള ഖനിയുടെ പ്ലാനും ലഭ്യമല്ല. ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സംയുക്തമായി രക്ഷാപ്രവർത്തനത്തിനുണ്ട്. ബോട്ടുകളുപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്.
നിവരധി പേർ ചേർന്ന് ഖനിയിൽ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ഖനി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയായിരുന്നുവെന്നും ഒരാഴ്ചയായി തുടങ്ങിയ ഖനനം അനധികൃതമായാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഖനിഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഖനിയിൽ കാണാതായവരിൽ മൂന്നു പേർ മാത്രമാണ് മേഘാലയക്കാർ. 10പേർ അസം സ്വദേശികളാണ്. 2014ൽ ദേശീയ ഹരിത െട്രെബ്യൂണൽ മേഘാലയയിൽ കൽക്കരി ഖനനം നിരോധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.