Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചുളുവിലക്ക്...

ചുളുവിലക്ക് സർക്കാർ ആസ്തി വിൽക്കരുത്; ബജറ്റിനെതിരെ സംഘ്പരിവാർ തൊഴിലാളി സംഘടന

text_fields
bookmark_border
bms
cancel
ന്യൂഡൽഹി: എൽ.െഎ.സിയിലെ സർക്കാർ ഓഹരിയിൽ ഒരു പങ്ക് വിൽക്കുന്നതടക്കം കേന്ദ്ര ബജറ്റ ിൽ മുന്നോട്ടുവെച്ച നിർദേശങ്ങൾക്കെതിരെ സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബി.എം. എസ്. ഇടത്തരക്കാർക്ക് സാമൂഹിക സുരക്ഷ നൽകുന്ന എൽ.ഐ.സിയും ചെറുകിട വ്യവസായങ്ങൾക്ക ് അത്താണിയായ ഐ.ഡി.ബി.ഐയും കേന്ദ്ര സർക്കാർ വിൽപനക്കു വെക്കുന്നതോടെ സമൂഹത്തെ സേവിക്കുക എന്ന ഉത്തരവാദിത്തം ഈ സ്ഥാപനങ്ങൾക്ക് ഇല്ലാതെവരുമെന്ന് അഖിലേന്ത്യ പ്രസിഡൻറ് സജി നാരായണെൻറ അധ്യക്ഷതയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗം ചൂണ്ടിക്കാട്ടി.

ലാഭമുണ്ടാക്കാനുള്ള സ്വകാര്യ മാനേജർമാരുടെ കൈകളിലേക്ക് പോവുകയാണ് രണ്ടു സ്ഥാപനങ്ങളും. ഓഹരി വിൽപന രണ്ടു സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഗുണകരമല്ല. വരുമാനമുണ്ടാക്കാൻ ദേശീയ സമ്പത്ത് വിൽക്കുക എന്ന രീതി തുടരുന്നത് മോശം സാമ്പത്തികശാസ്ത്രമാണ്.

വരുമാനം കണ്ടെത്താനുള്ള ബദൽമാർഗങ്ങളെക്കുറിച്ച് ദേശീയ സംവാദം ആവശ്യമാണ്. ഭരണച്ചെലവുകൾക്കായി ചുളുവിലക്ക് സർക്കാർ ഭൂമിയും പൊതുമേഖല ആസ്തികളും വിൽക്കുന്നതാണ് ഇപ്പോഴത്തെ രീതി. ബജറ്റ് തയാറാക്കുന്ന ഘട്ടത്തിൽ യൂനിയനുകളുമായി നടത്തിയ ചർച്ചകളിൽ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും ബജറ്റ് പരിഗണിച്ചില്ലെന്നും ബി.എം.എസ് കുറ്റപ്പെടുത്തി. ഇങ്ങനെയാണെങ്കിൽ ഇത്തരം ചർച്ചകളുടെ ആവശ്യമില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ബജറ്റ് നഷ്ടമാണ്. അതേസമയം, ലോകത്തെ ഏറ്റവും വലിയ നികുതി ഇളവുകളാണ് കോർപറേറ്റുകൾക്ക് നൽകുന്നത്.

തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം നീക്കിവെക്കാത്തത്, പണഞെരുക്ക സാഹചര്യത്തിൽ തെറ്റായ രീതിയാണ്. വിദ്യാഭ്യാസത്തിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുകവഴി വിദ്യാഭ്യാസച്ചെലവ് ഇനിയും വർധിക്കുമെന്നും ബി.എം.എസ് ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bms
News Summary - BMS
Next Story