Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2019 10:49 AM IST Updated On
date_range 9 Sept 2019 11:42 AM ISTഅന്ധനായ ഇമാമിനെയും ഭാര്യയെയും പള്ളിക്കടുത്ത മുറിയിൽ വെട്ടിക്കൊന്നു
text_fieldsbookmark_border
camera_alt???? ??????? ????????? ?????
ന്യൂഡൽഹി: ഹരിയാനയിലെ സോനിപതിൽ അന്ധനായ ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും പള്ളിയോടു ചേർന്ന മുറിയി ൽ െവട്ടിക്കൊന്നു. ഗന്നൂർ താലൂക്കിലെ മാലിക്മാജരി ഗ്രാമത്തിലെ പള്ളി ഇമാം ഹാഫിസ് മുഹമ്മദ് ഇർഫാൻ (28), ഭാര്യ യാസ ്മിൻ (22) എന്നിവെരയാണ് പള്ളിയോട് ചേർന്ന മുറിയിൽ ഉറങ്ങുന്നതിനിടയിൽ വെട്ടിക്കൊന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ ഹരിയാന പൊലീസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു.
ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തെ നടുക്കിയ സംഭവം. രാത്രി നമസ്ക്കാരത്തിനുശേഷം സ്വന്തം മുറിയിലേക്ക് പോയ ഇമാമിനെ പുലർച്ച നമസ്ക്കാരത്തിനായി കാണാതായപ്പോൾ മുറിയിൽ ചെന്നുനോക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടുദിവസം മുമ്പ് പള്ളി മതിലിനോട് ചേർന്ന് നാലംഗ സംഘം മദ്യപിച്ചത് ഇമാം ചോദ്യം ചെയ്തിരുന്നുവെന്നും ഇതേ തുടർന്ന് ഇമാമിനെ തീർത്തോളാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസിയായ അംജദ് ‘മാധ്യമ’ത്തോടു പറഞ്ഞു.
അവരായിരിക്കും കൊലപാതകം നടത്തിയതെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നുവെങ്കിലും എഫ്.െഎ.ആറിൽ ആരുടെ പേരും ചേർത്തിട്ടില്ല. തുടർന്ന് ഗ്രാമവാസികൾ സമ്മർദം ചെലുത്തിയതിനെ തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇൗയിടെയാണ് ഇർഫാനും യാസ്മിനും തമ്മിലുള്ള വിവാഹം നടന്നത്.
ശനിയാഴ്ച രാത്രിയാണ് ഗ്രാമത്തെ നടുക്കിയ സംഭവം. രാത്രി നമസ്ക്കാരത്തിനുശേഷം സ്വന്തം മുറിയിലേക്ക് പോയ ഇമാമിനെ പുലർച്ച നമസ്ക്കാരത്തിനായി കാണാതായപ്പോൾ മുറിയിൽ ചെന്നുനോക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. രണ്ടുദിവസം മുമ്പ് പള്ളി മതിലിനോട് ചേർന്ന് നാലംഗ സംഘം മദ്യപിച്ചത് ഇമാം ചോദ്യം ചെയ്തിരുന്നുവെന്നും ഇതേ തുടർന്ന് ഇമാമിനെ തീർത്തോളാമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസിയായ അംജദ് ‘മാധ്യമ’ത്തോടു പറഞ്ഞു.
അവരായിരിക്കും കൊലപാതകം നടത്തിയതെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. ഇക്കാര്യം പൊലീസിൽ അറിയിച്ചിരുന്നുവെങ്കിലും എഫ്.െഎ.ആറിൽ ആരുടെ പേരും ചേർത്തിട്ടില്ല. തുടർന്ന് ഗ്രാമവാസികൾ സമ്മർദം ചെലുത്തിയതിനെ തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇൗയിടെയാണ് ഇർഫാനും യാസ്മിനും തമ്മിലുള്ള വിവാഹം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
