കള്ളപ്പണ കേസ്: നളിനി ചിദംബരത്തിന് കുറ്റപത്രം നൽകി
text_fieldsചെന്നൈ: കള്ളപ്പണ നിയമ പ്രകാരം ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിെൻറ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരം, മരുമകൾ ശ്രീനിധി എന്നിവർക്ക് എഗ്മോറിലെ പ്രത്യേക കോടതി കുറ്റപത്രം കൈമാറി. കാർത്തി ചിദംബരം തിങ്കളാഴ്ച കോടതിയിൽ ഹാജരായില്ല.
ബ്രിട്ടനിലെ കേംബ്രിജിൽ മൂവർക്കും സ്വന്തമായുള്ള 5.37 കോടി വിലയുള്ള സ്വത്ത് മറച്ചുവെച്ചതായാണ് കേസ്.ഇതിനു പുറമെ കാർത്തി ചിദംബരം, ബ്രിട്ടനിലെ മെട്രോബാങ്കിലുണ്ടായിരുന്ന അക്കൗണ്ട് വിവരങ്ങളും അമേരിക്കയിലെ നിക്ഷേപവും വെളിപ്പെടുത്തിയിരുന്നില്ല.
കാർത്തി ചിദംബരം തനിക്കുകൂടി ഉടമസ്ഥാവകാശമുള്ള ചെസ് ഗ്ലോബൽ അഡ്വൈസറി കമ്പനിയിലെ നിക്ഷേപവും ആദായനികുതി വകുപ്പിൽനിന്ന് മറച്ചുവെച്ചിരുന്നു.
കേസിൽ മൂവരും നേരത്തേ മദ്രാസ് ഹൈകോടതിയെ സമീപിച്ചിരുെന്നങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. വിചാരണ, കോടതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
