ബ്ലാക് ഫംഗസ് ബാധയിൽ കൂടുതൽ സംസ്ഥാനങ്ങൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ആശങ്കക്കിടയാക്കി 'മ്യൂക്കോർമൈകോസിസ്' (ബ്ലാക്ക് ഫംഗസ്) രോഗബാധ കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തു തുടങ്ങി. പുതിയ സാഹചര്യത്തിൽ ബ്ലാക് ഫംഗസിനെതിരെ മുൻകരുതലും തയാറെടുപ്പും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു മോദി.
രാജ്യത്ത് ഇതുവെര 13 സംസ്ഥാനങ്ങളിലായി 7,250 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചെന്നും 219 പേർ മരിച്ചെന്നുമാണ് റിപ്പോർട്ട്. കോവിഡ് രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽതന്നെയാണ് ബ്ലാക് ഫംഗസ് ബാധയും ഏറെയുള്ളത്. സംസ്ഥാനത്ത് 1,500 പേർക്ക് രോഗം ബാധിച്ചു. 90 പേർ മരിച്ചു. ഗുജറാത്തിൽ 1,163 പേർക്ക് അസുഖം ബാധിച്ചു. 61 പേരാണ് മരിച്ചത്. മധ്യപ്രദേശിൽ 575 രോഗബാധിതരിൽ 31 പേർ മരിച്ചു. ഹരിയാനയിൽ 268 പേർക്ക് രോഗം ബാധിച്ചപ്പോൾ, മരണമില്ല. ഡൽഹിയിൽ 203 കേസുകൾ. ഒരു മരണം. ഉത്തർപ്രദേശിൽ 169 കേസുകൾ. എട്ടു മരണം. ബിഹാറിൽ 103 കേസുകളും രണ്ടു മരണവും. ഛത്തിസ്ഗഡിൽ 101, ഒരു മരണം, കർണാടകയിൽ 97 കേസുകൾ, തെലങ്കാനയിൽ 90 കേസുകളും 10 മരണവും റിപ്പോർട്ട് ചെയ്തു.
ബ്ലാക് ഫംഗസിെന പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. നിലവിൽ രാജസ്ഥാൻ, തെലങ്കാന, ഗുജറാത്ത്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢും പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ഹരിയാനയും സമാന പ്രഖ്യാപനം നടത്തിയിരുന്നു. രാജസ്ഥാനും തെലങ്കാനയും കേന്ദ്ര ഉത്തരവിന് മുമ്പുതന്നെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.