റെയിൽവേ ജോലി അഴിമതി: ബി.ജെ.പി നേതാവിെൻറ ബന്ധു അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി േനതാവ് മുകുൾ റോയിയുടെ ഭാര്യാ സഹോദരൻ റെയിൽവേ ജോലി അഴിമതി കേസിൽ അറസ്റ്റിൽ. റെയിൽവേ ഉദ്യോഗാർഥികെള വഞ്ചിച്ചുെവന്ന കേസിൽ ശ്രിജൻ റോയിയാണ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ബിസ്പൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തിയാണ് ശ്രിജനെ അറസ്റ്റ് ചെയ്തത്. ആറ് വർഷം മുമ്പുള്ള പരാതിയിലാണ് അറസ്റ്റ്.
പരീക്ഷക്ക് മുമ്പ് തന്നെ റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർഥികളിൽ നിന്ന് ശ്രിജൻ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വഞ്ചന, വ്യാജരേഖ ചമക്കുക, വഞ്ചിക്കുന്നതിനായി വ്യാജരേഖ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവം നടക്കുന്ന 2012ൽ മുകുൾ റോയിയായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി. ശ്രീജെൻറ അറസ്റ്റ് തൃണമൂൽ കോൺഗ്രസ് നടത്തിയ രാഷ്്ട്രീയ ഗൂഢാലോചനയാണെന്നും യാഥാർഥത്തിൽ തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുകുൾ റോയി ആരോപിച്ചു. മുൻ തൃണമൂൽ കോൺഗ്രസ് എം.പിയായിരുന്ന മുകുൾ റോയി പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
