'ഇത് കൊലപാതക ശ്രമമാണ്'; പ്രതിഷേധിച്ച യുവാക്കളെ ഇടിക്കാൻ കെജ്രിവാൾ ഡ്രൈവർക്ക് നിർദ്ദേശം നൽകിയെന്ന് ബി.ജെ.പി
text_fieldsപർവേഷ് വർമ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാളിന്‍റെ കാർ ആക്രമിക്കപ്പെട്ടുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തോട് പ്രതികരിച്ച് ബി.ജെ.പി. കെജ്രിവാളിനെതിരെ പ്രതിഷേധിച്ച മൂന്ന് യുവാക്കളെ വാഹനം ഇടിച്ചെന്ന് ബി.ജെ.പി നേതാവ് പർവേഷ് വർമ ആരോപിച്ചു. യുവാക്കളെ ഇടിച്ചിടാൻ കാർ ഡ്രൈവറോട് ആവശ്യപ്പെട്ടത് കെജ്‌രിവാളാണെന്ന് ബി.ജെ.പി ന്യൂഡൽഹി മണ്ഡലം സ്ഥാനാർഥി കൂടിയായ പർവേഷ് വർമ ആരോപിച്ചു.
"എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ വീടുവീടാന്തരം കയറി പ്രചാരണം നടത്തുമ്പോൾ, ന്യൂഡൽഹി നിയമസഭ മണ്ഡലത്തിലെ ജനങ്ങൾ കെജ്‌രിവാളിനോട് തൊഴിലിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. തൊഴിലില്ലാത്ത വിശാൽ, അഭിഷേക്, രോഹിത് എന്നീ മൂന്ന് യുവാക്കൾ കെജ്‌രിവാളിനോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അവരെ മർദ്ദിക്കുകയും ഫോൺ തകർക്കുകയും ചെയ്തു. യുവാക്കളെ കണ്ടതിന് ശേഷം ഡ്രൈവർ കാർ ബ്രേക്ക് ഇട്ടു. എന്നാൽ കെജ്‌രിവാൾ ഡ്രൈവർക്ക് അവരെ ഇടിക്കാൻ സിഗ്നൽ നൽകി. അവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് കൊലപാതക ശ്രമമാണ്. എഫ്.ഐ.ആർ ഫയൽ ചെയ്യും, കൊലപാതകശ്രമത്തിന് കേസെടുക്കും" -പർവേഷ് വർമ പറഞ്ഞു.
അതേസമയം കെജ്രിവാളിന്‍റെ വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായതിന് പിന്നിൽ ബി.ജെ.പിയാണെന്നാണ് എ.എ.പി ആരോപിക്കുന്നത്. ബി.ജെ.പി സ്ഥാനാർഥിയായ പർവേഷ് വർമ എ.എ.പി പ്രവർത്തകരെ പ്രചാരണത്തിൽ നിന്ന് തടയാൻ കെജ്രിവാളിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഡൽഹിയിലെ ജനങ്ങൾ തക്ക മറുപടി നൽകുമെന്നും എ.എ.പി പറഞ്ഞു. കെജ്‌രിവാളിനെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയായ പർവേഷ് വർമയുടെ ഗുണ്ടകൾ വാഹനം തടയാൻ ശ്രമിച്ചെന്നും വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു എന്നുമാണ് എ.എ.പി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

