Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഓപ്പറേഷൻ താമര':...

'ഓപ്പറേഷൻ താമര': എം.എൽ.എമാർ പണവുമായി പിടിയിലായതിൽ പ്രതികരണവുമായി കോൺഗ്രസ്

text_fields
bookmark_border
ഓപ്പറേഷൻ താമര: എം.എൽ.എമാർ പണവുമായി പിടിയിലായതിൽ പ്രതികരണവുമായി കോൺഗ്രസ്
cancel

കൊൽക്കത്ത: എം.എൽ.എമാർ പണവുമായി പശ്ചിമബംഗാളിൽ പിടയിലായതിൽ വിശദീകരണവുമായി കോൺഗ്രസ്. ഝാർഖണ്ഡ് സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയാണ് എം.എൽ.എമാർക്ക് പണം നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, കോൺഗ്രസ് ഝാർഖണ്ഡ് മുക്തിമോർച്ച സർക്കാറിന്റെ അഴിമതിയുടെ തെളിവാണ് പണമെന്ന് ബി.ജെ.പി നേതാവ് ആദിത്യ സാഹുവും ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം അഴിമതി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഝാർഖണ്ഡിലെ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉയർത്തിയിരുന്നു. എന്നാൽ, ഈ ആരോപണത്തോട് ബി.ജെ.പി പ്രതികരിച്ചിരുന്നില്ല. ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചചപ്, നമൻ ബിക്സൽ കോംഗാരി എന്നിവരിൽ നിന്നുമാണ് പശ്ചിമബംഗാളിൽ നിന്നും പണം പിടിച്ചെടുത്തത്.

സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് പാർഥ ചാറ്റർജിയുടെ സഹായിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് ഇ.ഡി 50 കോടി രൂപയോളം കണ്ടെത്തിയിരുന്നു. ഇത് ബംഗാൾ ഭരിക്കുന്ന തൃണമൂൽ സർക്കാറിന് കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ പശ്ചിമബംഗാളിൽ നിന്നും അറസ്റ്റിലാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - "BJP's Operation Lotus Exposed": Congress On Its Jharkhand Legislators Caught With Cash In Bengal
Next Story