Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജെ.ഡി.യുവിനെ തളർത്തി ബിഹാറിൽ ബി.ജെ.പിയുടെ വളർച്ച
cancel
Homechevron_rightNewschevron_rightIndiachevron_rightജെ.ഡി.യുവിനെ തളർത്തി...

ജെ.ഡി.യുവിനെ തളർത്തി ബിഹാറിൽ ബി.ജെ.പിയുടെ വളർച്ച

text_fields
bookmark_border

ലിയൊരു തിടുക്കത്തിലാണ് ഭാരതീയ ജനതാ പാർട്ടി. അടിത്തറ കൂടുതൽ വികസിപ്പിക്കുകയെന്ന തന്ത്രപരമായ നീക്കങ്ങളിലേക്കുള്ള ധിറുതിയാണവർക്ക്. അതിനുമുന്നിൽ വഴിമുടക്കികളായുള്ളത് കൂട്ടുകാരാണെങ്കിലും അവരെയും മറികടന്ന് മുന്നോട്ടു പോകാൻ പാർട്ടി ശ്രമിച്ചുകൊണ്ടേയിരിക്കും.

ബിഹാറിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയായാണ് ജനവിധി തേടിയതെങ്കിലും സ്വന്തം മുന്നണി അധികാരത്തിലെത്തിയാൽ ബി.െജ.പി മുഖ്യമന്ത്രിക്കുവേണ്ടി നിതീഷ് കുമാറിന് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. ജനതാദൾ യുനൈറ്റഡിനെ അത്രയും അരിശത്തോടെ നേരിട്ട ചിരാഗ് പാസ്വാൻ, നിതീഷിന് തിരിച്ചടി നൽകുന്നതോടൊപ്പം ബി.ജെ.പിക്ക് എണ്ണത്തിൽ മുൻതൂക്കം നേടാനും സഹായിക്കുകയായിരുന്നു. ഈ ഉപകാരത്തിന് പകരമായി അന്തരിച്ച പിതാവ് രാംവിലാസ് പാസ്വാൻ കൈയാളിയിരുന്ന കേന്ദ്രമന്ത്രി സ്ഥാനം ചിരാഗിന് നൽകാനും ബി.െജ.പി തയാറായിക്കൂടെന്നില്ല. പ്രചാരണയോഗങ്ങളിൽ ചിരാഗിനെതിരെ പ്രസ്താവനകളൊന്നും നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാതിരുന്നത് ഇതോടൊപ്പം കൂട്ടിവായിക്കാം.



ഹിന്ദി ഹൃദയഭൂമിയിൽ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കാൻ വെമ്പുന്ന ബി.ജെ.പി, ബിഹാറിൽ അപ്രമാദിത്വം ഏറെ നാളായി ആഗ്രഹിച്ചുവരുന്നതാണ്. ആർ.ജെ.ഡിയും ജെ.ഡി (യു)വുമൊക്കെ വാഴുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ രണ്ടാം സ്ഥാനത്തൊതുങ്ങുന്ന പതിവു പരിഭവങ്ങൾക്ക് തന്ത്രപരമായി പര്യവസാനം കുറിക്കാനുള്ള ശ്രമങ്ങൾ കുറിക്കുകൊള്ളുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന വലിയ കാഴ്ചകളിലൊന്ന്. സീറ്റ് കുറഞ്ഞ് മുന്നണിയിൽ രണ്ടാമതായതോടെ നിതീഷ് കുമാറിെൻറ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ ആ ഒഴിവിലേക്ക് കയറിയെത്താനുള്ള കരുനീക്കങ്ങളാവും ഇനി ഒന്നാം സ്ഥാനക്കാരായ ബിജെ.പിയുടേത്.

അതിനുള്ള കളികൾ ബി.ജെ.പി നേരത്തേ തുടങ്ങിയിരുന്നു. നിതീഷിെൻറ ഡ്രീം പ്രൊജക്ടായ ശുദ്ധജല വിതരണ പദ്ധതിയുടെ കരാറുകാർക്കെതിരെ അഴിമതിയാരോപണവുമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് തെരഞ്ഞെടുപ്പിനിെടയായിരുന്നു. നിതീഷിനെതിരെ പ്രചാരണത്തിൽ അഴിമതിയാരോപണം ശക്തമാക്കിയ ചിരാഗിെൻറ വാദങ്ങൾക്ക് ബലം പകരുന്നതായിരുന്നു ആ നീക്കം. ഈ 'ചതി' ജെ.ഡി (യു)വിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, ജെ.ഡി.യുവിനെതിരെ ബി.ജെ.പിയുടെ 'ആയുധ'മായിരുന്നു ചിരാഗ് എന്നുവേണം കരുതാൻ. തെരഞ്ഞെടുപ്പിൽ ബി.ജെ.പി തങ്ങളെ പിന്നിൽനിന്ന് കുത്തിയേക്കുമെന്ന ആശങ്കയും ജെ.ഡി.യു നേതാക്കൾക്കുണ്ടായിരുന്നു.


ചിരാഗ് പാസ്വാൻ

ഈ തെരഞ്ഞെടുപ്പിൽ ആശിച്ച ഫലത്തിലേക്ക് എത്താൻ കഴിയാതിരുന്നാൽ പോലും ബി.ജെ.പിക്ക് സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളൂ. കാരണം, അവർ ലക്ഷ്യമിട്ട മറ്റു ചിലത് അണിയറയിൽ വലിയ വിജയമായി ഇതിനകം പരിണമിച്ചുകഴിഞ്ഞിട്ടുണ്ട്. 69കാരനായ നിതീഷ് കുമാർ, ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ജനതാദൾ (യു)വിലാകട്ടെ, ക്രൗഡ് പുള്ളറായ മറ്റൊരു നേതാവില്ല താനും. പിന്നാക്കക്കാരും പാസ്വാൻമാരല്ലാത്ത ദലിതുകളുമാണ് നിതീഷിെൻറ വോട്ടുബാങ്ക്. ആ വോട്ടുബാങ്കിൽ കയറിക്കൂടിയെന്നതാണ് ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകുന്ന വലിയ നേട്ടം. ഈ വിഭാഗങ്ങൾ നിതീഷിൽനിന്നകന്ന് േമാദിയോട് താൽപര്യം കാട്ടുന്നതിെൻറ സൂചനകളാണ് അവരെ ആഹ്ലാദിപ്പിക്കുന്നത്.

ഘടകകക്ഷികളുടെ താങ്ങിൽനിന്ന് 'മുക്ത'മായി ഒറ്റക്ക് രാജ്യം ഭരിക്കാൻ വെമ്പൽ കൊള്ളുന്ന ബി.ജെ.പിയുമായി ജെ.ഡി.യു എത്രകാലം ഒന്നിച്ചുപോകുമെന്ന് കാത്തിരുന്നുതന്നെ കാണണം. നേരത്തേ, ശിവസേനയും ഈയിടെ ശിരോമണി അകാലിദളും എൻ.ഡി.എ വിട്ടത് ഈ താൻപ്രമാണിത്തം സഹിക്കാൻ കഴിയാത്തതുകൊണ്ടായിരുന്നു. തമിഴ്നാട്ടിൽ എൻ.ഡി.എ മുന്നണിയിലുള്ള എ.ഐ.എ.ഡി.എം.കെ കഴിഞ്ഞയാഴ്ച ബി.ജെ.പിയുടെ ചില നിലപാടുകളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ സ്ഥാപക നേതാവായ എം.ജിആറിെൻറ ചിത്രം ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിക്കുന്നതും എ.ഐ.എ.ഡി.എം.കെയിൽ നീരസമുളവാക്കിയിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ വ്യക്തിപരിവേഷം ഉയർത്തിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്ക് േവരുകളുണ്ടാക്കുകയും സഖ്യകക്ഷികളെന്ന ബാധ്യത ഒഴിവാക്കുകയുമാണ് ബി.ജെ.പി ഉന്നമിടുന്നതെന്ന് വ്യക്തം. 2014നും 2019നുമിടക്ക് 15 രാഷ്ട്രീയ പാർട്ടികളാണ് എൻ.ഡി.എ വിട്ടത്. 2019ൽ മോദി വീണ്ടും അധികാരത്തിലെത്തിയശേഷം മൂന്നു പാർട്ടികൾ മുന്നണിക്ക് പുറത്തേക്ക് പോയി.



നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ബി.ജെ.പി വലിയ മനക്കോട്ടകളൊന്നും കെട്ടിയിരുന്നില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ പാർട്ടി തയാറായതും. അവരുടെ മുന്നിലുള്ള ലക്ഷ്യം മൂന്നര വർഷത്തിനുശേഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പാണ്. അതിനുമുന്നോടിയായി ബിഹാറി മണ്ണിനെ കാവി പുതപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യം. മോദിയുടെ പോപ്പുലാരിറ്റി ഉയർത്തിക്കാട്ടി അതിന് ചുക്കാൻ പിടിക്കുന്നത് അമിത് ഷായും. ആത്യന്തികമായി മുഖ്യമന്ത്രിമാരല്ല, സംഘ് പരിവാറിനുവേണ്ടത്. അതുക്കും മേലേയാണ് അവരുടെ കിനാവുകൾ. മോദി വരുന്നതും പ്രചാരണം കൊഴുപ്പിക്കുന്നതും, വിജയം പിടിച്ചെടുക്കുന്നതിനൊപ്പമോ അതിനേക്കാളേറെയോ തെൻറ 'പ്രഭാവം' അരക്കിട്ടുറപ്പിക്കാനാണ്. കാരണം, ഡൽഹിയിലെ കോട്ട സുരക്ഷിതമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് ഇതെല്ലാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish KumarBihar Election 2020BJP
Next Story