Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂറത്തിൽ വോട്ടിന്...

സൂറത്തിൽ വോട്ടിന് മുമ്പേ ബി.ജെ.പിക്ക് നാടകീയ ജയം; കോൺഗ്രസ് പത്രിക തള്ളി, പിന്നാലെ സ്വതന്ത്രർ ഉൾപ്പെടെ എട്ട് സ്ഥാനാർഥികൾ പിന്മാറി

text_fields
bookmark_border
mukesh dalal 09897896
cancel

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് മുമ്പേ നാടകീയ ജയവുമായി ബി.ജെ.പി. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക ഇവിടെ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഏഴ് സ്വതന്ത്രർ ഉൾപ്പെടെ, ബി.ജെ.പി സ്ഥാനാർഥി ഒഴികെ എല്ലാവരും പത്രിക പിൻവലിച്ചു. ഇതോടെ, മത്സരത്തിൽ അവശേഷിച്ച ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയം ഉറപ്പിച്ചു.

സൂറത്ത് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുമ്പാനിയുടെ പത്രിക ജില്ല വരണാധികാരി ഞായറാഴ്ച തള്ളിയിരുന്നു. സ്ഥാനാർഥിയെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്ന് പേരിൽ ഒരാളെ പോലും ഹാജരാക്കാൻ സാധിക്കാതായതോടെയാണ് പത്രിക തള്ളിയത്. നീലേഷ് കുമ്പാനിയുടെ സഹോദരീ ഭർത്താവ് ജഗദീഷ് സവലിയ ഉൾപ്പെടെ പിന്തുണച്ച മൂന്നുപേരും കാലുമാറുകയാണുണ്ടായത്.

നീലേഷ് കുമ്പാനിയെ പിന്തുണച്ചിട്ടില്ലെന്നും പത്രികയിലെ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്നും ആരോപിച്ച് ഇവർ മൂവരും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, മൂന്നുപേരെയും ചിലർ തട്ടിക്കൊണ്ടു പോയതാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിയും നൽകി. മൂന്നുപേരും ഞായറാഴ്ചയോടെ വിശദീകരണം നൽകാൻ വരണാധികാരിക്കുമുന്നിൽ ഹാജരാകാത്തതിനെ തുടർന്ന് പത്രിക തള്ളി. ഇതിന് പിന്നാലെ മണ്ഡലത്തിലെ കോൺഗ്രസിന്‍റെ ഡമ്മി സ്ഥാനാർഥി സുരേഷ് പാട്ശാലയുടെ പത്രികയും സമാന കാരണങ്ങളാൽ തള്ളി.

ഇതോടെ സൂറത്ത് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഇല്ലാതായി. കോൺഗ്രസ് സ്ഥാനാർഥികളെ തെരഞ്ഞെടുപ്പ് മത്സരത്തിൽനിന്ന് ഒഴിവാക്കാൻ ബി.ജെ.പി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ശക്തിസിങ് ഗോഹിൽ ആരോപിച്ചിരുന്നു. നിയമപരമായി നേരിടുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. 

കോൺഗ്രസിന് സ്ഥാനാർഥികൾ ഇല്ലാതായതോടെയാണ് അതിനാടകീയമായി ബി.ജെ.പി ഒഴികെ മറ്റെല്ലാ സ്ഥാനാർഥികളും പത്രിക പിൻവലിച്ചത്. ഏഴ് സ്വതന്ത്രരും ബി.എസ്.പിയുടെ ഒരു സ്ഥാനാർഥിയുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ബി.എസ്.പി സ്ഥാനാർഥി പ്യാരിലാൽ ഭാരതിയുൾപ്പെടെ എട്ട് സ്ഥാനാർഥികളും പത്രിക പിൻവലിച്ചു.

സൂറത്തിൽ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ പറഞ്ഞു. വരണാധികാരിയായ ജില്ല കലക്ടർ ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാലിന് എം.പി സർട്ടിഫിക്കറ്റ് കൈമാറിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ജനാധിപത്യം ഭീഷണിയിലാണെന്നതിന്‍റെ തെളിവാണ് സൂറത്തിൽ കാണുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. രാജ്യത്തെ തെരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം, അംബേദ്കറുടെ ഭരണഘടന -ഇവയെല്ലാം വെല്ലുവിളി നേരിടുകയാണ്. നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത് -ജയ്റാം രമേശ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuratBJPLok sabha elections 2024
News Summary - BJP's first win before polls, walkover in Surat. Here's what happened
Next Story