Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബി.ജെ.പിയുടെ ബി ടീം, ഉവൈസിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡിയും
cancel
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പിയുടെ ബി ടീം',...

'ബി.ജെ.പിയുടെ ബി ടീം', ഉവൈസിക്കെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡിയും

text_fields
bookmark_border

പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് ഭൂരിപക്ഷം ലഭിക്കാതെ പോയതിന് അസദുദ്ദീൻ ഉവൈസി നയിക്കുന്ന ഓൾ ഇന്ത്യ മജ്ലിസേ ഇത്തിഹാദുൽ മുസ്ലിമീനെ (എ.ഐ.എം.ഐ.എം) കുറ്റപ്പെടുത്തി കോൺഗ്രസിനു പിന്നാലെ ആർ.ജെ.ഡിയും. ബിഹാറിൽ മഹാസഖ്യത്തിെൻറ തോൽവിക്ക് ഏക കാരണക്കാരൻ ഉവൈസിയാണെന്ന് കുറ്റപ്പെടുത്തിയ മുതിർന്ന ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തെ വിമർശിച്ചത്.

ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന് തിവാരി ആരോപിച്ചു. 'മഹാസഖ്യത്തെ തോൽപിക്കാൻ ബി.ജെ.പിക്കു വേണ്ടിയാണ് അദ്ദേഹം ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത്. രാജ്യത്തിെൻറ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിക്കാൻ കഴിയുന്ന രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുമായിരുന്ന തെരഞ്ഞെടുപ്പ് ഫലമാണ് അതുവഴി ഇല്ലാതായത്.' -തിവാരി പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും എന്നെങ്കിലും ഉവൈസിയെ ഒറ്റുകാരനെന്നോ ദേശദ്രാഹിെയന്നോ വിളിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

'എവിടെയെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടാകുേമ്പാൾ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ, ഉവൈസി പാർട്ടി സ്ഥാനാർഥികളെ രംഗത്തിറക്കും. എന്തുകൊണ്ടാണത്? ബി.ജെ.പി-ആർ.എസ്.എസ് ടീമിനെ പരാജയപ്പെടുത്താനോ ജയിച്ച് സർക്കാറുണ്ടാക്കാനോ തനിക്ക് കഴിയില്ലെന്ന് അറിയുമെങ്കിലും അദ്ദേഹം മത്സരിക്കും. കാരണം, ബി.ജെ.പി-ആർ.എസ്.എസ് അജണ്ടയെ സഹായിക്കുകയാണ് ഉവൈസിയുടെ ഉദ്ദേശ്യം'- മുൻ സോഷ്യലിസ്റ്റ് നേതാവായ തിവാരി കൂട്ടിച്ചേർത്തു.

നേരത്തേ, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും ഉവൈസിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഉവൈസിയുെട പാർട്ടിയെ ബി.ജെ.പി ഉപയോഗപ്പെടുത്തുകയാണെന്നാണ് ചൗധരി ആേരാപിച്ചത്. വോട്ടുകൾ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാർട്ടികളും കരുതിയിരിക്കണമെന്നും ചൗധരി പറഞ്ഞിരുന്നു.

ബിഹാർ തെരഞ്ഞെടുപ്പിൽ മുൻനിര കക്ഷികളെ ഞെട്ടിച്ച് അഞ്ചു സീറ്റിലാണ് എ.ഐ.എം.ഐ.എം ജയിച്ചു കയറിയത്. സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. ഇതിൽ 14ഉം കിഷൻഗഞ്ച്, അരാരിയ, പുർണിയ, കാത്യാർ എന്നീ ജില്ലകൾ ഉൾപെടുന്ന സീമാഞ്ചൽ മേഖലയിലാണ്. മായാവതിയുടെ ബി.എസ്.പി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി എന്നിവക്കൊപ്പം മുന്നണിയായാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്.

വോട്ടുകൾ ഭിന്നിപ്പിക്കുന്നവരെന്ന് തങ്ങളെ വിളിക്കുന്നവർക്കുള്ള ഉചിതമായ മറുപടിയാണ് ജനങ്ങൾ നൽകിയതെന്ന് വിമർശനങ്ങളോട് പ്രതികരിച്ച് ഉവൈസി പറഞ്ഞു. ബിഹാറിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നാക്ക മേഖലകളിലൊന്നായ സീമാഞ്ചൽ പ്രദേശത്ത് വികസനമെത്തിക്കുകയാണ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiRJDAIMIMBihar Election 2020
News Summary - Owaisi Responsible For The Defeat of Grand Alliance, Said RJD Leader Shivanand Tiwari
Next Story