കർണ്ണാടകയിൽ ബി.ജെ.പി 60- 70 സീറ്റുകൾ പോലും നേടില്ല- മല്ലികാർജുൻ ഖാർഗെ
text_fieldsകാലാബുർഗി: കർണ്ണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 60-70 സീറ്റുകൾ പോലും നേടാനാവില്ലെന്നും 150 സീറ്റുകളിൽ വിജയിക്കുമെന്നത് അവരുടെ വ്യാമോഹം മാത്രമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദ്യൂരിയപ്പ സംസ്ഥാനത്ത് ബി.ജെ.പി 150 സീറ്റുകൾ നേടി വിജയിക്കുമെന്ന് നടത്തിയ പ്രസ്താവനക്കാണ് ഖാർഖെയുടെ മറുപടി നൽകിയത്. തന്‍റെ മണ്ഡലമായ ഷിമോഗയിൽ വോട്ടു രേഘപ്പെടുത്തിയ ശേഷമായിരുന്നു ബി.ജെ.പിക്ക് വൻ വിജയമുണ്ടാകുമെന്ന് യെദ്യൂരിയപ്പ അവകാശപ്പെട്ടത്.
സംസ്ഥാനത്തെ 30 ജില്ലകളിലായി 224 മണ്ഡലങ്ങളിൽ 4.96 കോടി വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതിൽ 15 ലക്ഷം കന്നി വോട്ടർമാർ ഉണ്ടെന്നതും ശ്രദ്ധേയമാണ്. 2654 സ്ഥാനാർഥികളാണ് കർണ്ണാടകയിൽ ജനവിധി തേടുന്നത്.
നേരത്തെ ജയനഗറിലും രാജ രാജേശ്വരി നഗറിലും തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. ജയനഗറിൽ ബി.ജെ.പി സ്ഥാനാർഥി ബി.എൻ വിജയകുമാറിന്‍റെ മരണത്തെതുടർന്നും രാജ രാജേശ്വരി നഗറിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നുമാണ് തെരഞ്ഞെടുപ്പ് മാറ്റി െവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.