ബി.ജെ.പിയുടെ ആഘോഷത്തിന് നട്ടുച്ചക്ക് ‘കട്ട്’
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പു ഫലം ഉച്ച വരെ തിമിർത്ത് ആഘോഷിച്ച ബി.ജെ.പി ഉച്ചകഴിഞ്ഞ് പാട്ടുപെട്ടി മടക്കി. അവിചാരിത സാഹചര്യത്തിനു മുന്നിൽ എന്തു വേണമെന്നറിയാതെ നേതൃനിര കുഴങ്ങി. ആരെയും കൂട്ടുപിടിക്കാതെ കർണാടകത്തിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നാണ് ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പു ഫലങ്ങൾ വരുന്നതിനിടയിൽ കർണാടകത്തിെൻറ പാർട്ടി ചുമതലക്കാരനായ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകർ പറഞ്ഞത്. മോദിയുടെ നേതൃമഹത്ത്വം വിവരിക്കാൻ മന്ത്രിമാരും മുതിർന്ന നേതാക്കളും മത്സരിച്ചു. ബി.ജെ.പി ആസ്ഥാനത്ത് ആവേശത്തിമിർപ്പ്; കർണാടകത്തിൽ ചെണ്ടമേളം.
2019ലെ പൊതുതെരഞ്ഞെടുപ്പ് ൈകയടക്കാൻ പോകുന്നതിെൻറ ആവേശത്തിമിർപ്പായിരുന്നു എങ്ങും. തെരഞ്ഞെടുപ്പു തന്ത്രത്തിനു പേരുകേട്ട ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വാർത്ത സേമ്മളനം നടത്തുമെന്നും വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നും അറിയിപ്പുണ്ടായി.
എന്നാൽ, ഉച്ച തിരിഞ്ഞപ്പോഴേക്കേ് കേവല ഭൂരിപക്ഷവും കൈവിട്ട് ബി.ജെ.പിയുടെ സീറ്റെണ്ണം 104ൽ ഇടിച്ചുനിന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കർണാടക ഭരണം കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ടുപോകുന്ന സ്ഥിതി. ഇതോടെ പാർട്ടി മുന്നേറ്റത്തെക്കുറിച്ച ചാനൽ വാചാലത കൈവിട്ട് പാർട്ടി വക്താക്കൾ ഉൾവലിഞ്ഞു. ആഘോഷം നിർത്തിവെക്കാൻ നിർദേശം പോയി. അമിത് ഷാ വാർത്ത സമ്മേളനം റദ്ദാക്കി. നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്തേക്ക് ഇല്ലെന്നു വന്നു.
ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ അധികാരം പിടിക്കാനുള്ള സാധ്യത മുഴുവൻ പ്രയോഗിക്കാൻ കേന്ദ്രമന്ത്രിമാർ ബംഗളൂരുവിന് പറക്കെട്ട എന്ന തീരുമാനമായി. പക്ഷേ, അപ്പോഴേക്കും പതിവിൽ നിന്നു വിപരീതമായി കോൺഗ്രസ് ഒരുപാട് മുന്നോട്ടു പോയിരുന്നു. ജെ.ഡി.എസിനു മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ് പിന്തുണ കൊടുക്കാൻ തീരുമാനിച്ചത് ബി.െജ.പിയുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായി.
എങ്കിലും ബി.ജെ.പി പിന്നാമ്പുറ നീക്കങ്ങൾ തുടരുകയാണ്. കർണാടക ഭരണം കൈവിട്ടുകളയാൻ ബി.ജെ.പിക്ക് പറ്റില്ല. മായാവതിയും അഖിലേഷുമായി സഖ്യത്തിനു തീരുമാനിച്ചതോടെ പ്രധാന സംസ്ഥാനമായ യു.പിയിൽ കാര്യങ്ങൾ പന്തിയല്ല. കർണാടകത്തിൽ കോൺഗ്രസും ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ്. എല്ലാറ്റിനുമിടയിൽ ജെ.ഡി.എസിൽനിന്ന് ആൾച്ചോർച്ചയുണ്ടാക്കാനുള്ള പഴുതുകൾ തിരയുകയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.