Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇതൊരു 'കഴുതക്കച്ചവടം':...

ഇതൊരു 'കഴുതക്കച്ചവടം': ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെയിൽ ചേർന്ന എം.ഡി.എം.കെയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി

text_fields
bookmark_border
ഇതൊരു കഴുതക്കച്ചവടം: ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെയിൽ ചേർന്ന എം.ഡി.എം.കെയെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി
cancel
camera_alt

വൈക്കോ,  വിനോജ് പി. സെൽവം

തമിഴ്നാട്: ഡി.എം.കെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് അലയൻസിൽ നിന്ന് പുറത്തുവരാനുള്ള മരുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകത്തിന്‍റെ (എം.ഡി.എം.കെ) നീക്കത്തെ 'കഴുതക്കച്ചവടം' എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി രംഗത്തെത്തി. തമിഴ്നാട് ബി.ജെ പി നേതാവ് വിനോജ് പി. സെൽവം നീക്കം ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞു. പണവും സീറ്റുകളും വാഗ്ദാനം ചെയ്ത് എം.എൽ.എമാരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാൻ ടി.വി.കെ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. "ഇത് കുതിരക്കച്ചവടത്തേക്കാൾ മോശമാണ്. നമ്മൾ 'കഴുതക്കച്ചവടത്തിന്റെ' ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്," അദ്ദേഹം ആരോപിച്ചു.

ഏപ്രിൽ 23ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ 'ഉദയസൂര്യൻ' ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പാർട്ടിയാണ് എം.ഡി.എം.കെ എന്ന് ചൂണ്ടിക്കാട്ടിയ സെൽവം, സഖ്യം വിടാനുള്ള അവരുടെ തീരുമാനത്തെ ചോദ്യം ചെയ്തു. "എം.ഡി.എം.കെക്ക് അപമാനമുണ്ടായെന്ന് തോന്നുന്നുണ്ടെങ്കിൽ, ഡി.എം.കെ സഖ്യത്തിൽ വിജയിച്ച ദുരൈ വൈക്കോ ആദ്യം രാജിവെക്കണം," അദ്ദേഹം പറഞ്ഞു. തമിഴ്നാട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ടി.വി.കെ അപകടകരമായ കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തമിഴ്നാട് രാഷ്ട്രീയത്തിലെ വലിയൊരു മാറ്റമെന്ന നിലയിൽ, എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ ശനിയാഴ്ചയാണ് ഡി.എം.കെ സഖ്യം വിടുകയാണെന്നും മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെയുമായി സഹകരിക്കുമെന്നും പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഭാവി തീരുമാനിക്കാൻ എം.ഡി.എം.കെ ജനറൽ കൗൺസിൽ യോഗം ചേർന്നതിന് തൊട്ടടുത്ത ദിവസമാണ് ഈ പ്രഖ്യാപനം വന്നത്. വരാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും ടി.വി.കെയെ പിന്തുണക്കുമെന്നും വൈക്കോ കൂട്ടിച്ചേർത്തു.

തങ്ങളുടെ ദീർഘകാല സഖ്യകക്ഷിയായ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച വൈക്കോ, അത്തരം നീക്കങ്ങൾ പാർട്ടിയുടെ മതേതര ആശയങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് പറഞ്ഞു.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എം.ഡി.എം.കെ രണ്ട് സീറ്റുകൾ നേടിയിരുന്നു. വിജയിയുടെ നേതൃത്വത്തിലുള്ള ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നു. തുടർന്ന് കോൺഗ്രസും ഇടതുമുന്നണിയും മറ്റ് ചെറിയ പാർട്ടികളും നേരത്തെ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ടി.വി.കെ സർക്കാരിനെ എം.ഡി.എം.കെ ഔദ്യോഗികമായി പിന്തുണച്ചിരുന്നില്ലെങ്കിലും, ഫലപ്രഖ്യാപനത്തിന് ശേഷം വൈക്കോ മുഖ്യമന്ത്രി വിജയിയോട് അടുപ്പം കാണിച്ചിരുന്നു. വൈക്കോ ഇപ്പോൾ ടി.വി.കെയെ പരസ്യമായി പിന്തുണച്ചതോടെ, ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തമിഴ്നാട് രാഷ്ട്രീയത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMKdmkTVKBJP
News Summary - BJP strongly criticizes MDMK for leaving DMK alliance and joining TVK
Next Story