ലോക്സഭ തെരഞ്ഞെടുപ്പ്: ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് 32 സീറ്റ് നഷ്ടമാകും
text_fieldsന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് 32 മുതൽ 62 വരെ ലോക്സഭ സീറ്റു കൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാണ് ബി.ജെ.പിക്ക് 62 സീറ്റുകൾ വരെ നഷ ്ടമാകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്. 2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
