ഇന്ധന വില വർധന: സെൽഫ് ഗോൾ ട്രോളുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: ഇന്ധനവില വർധനയിൽ യു.പി.എ സർക്കാറിനെക്കാൾ മെച്ചമാണ് എൻ.ഡി.എ സർക്കാർ എന്ന് കാണിക്കാൻ ബി.ജെ.പി ട്വിറ്ററിൽ ഇട്ട പോസ്റ്റ് സെൽഫ് ഗോളായി പാർട്ടിയുടെ വലയിൽതന്നെ പതിച്ചു. എൻ.ഡി.എ ഭരണകാലത്തെ പെട്രോളിെൻറയും ഡീസലിെൻറയും വില വർധനയുടെ ശതമാനം യു.പി.എ കാലത്തെക്കാൾ കുറവാണ് എന്ന് കാണിക്കാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്രാഫിക് ഇമേജാണ് പാർട്ടിക്ക് തന്നെ ക്ഷീണമായത്. ട്വിറ്റർ ഉപയോക്താക്കളിൽ പലരും ഇതിനെ പരിഹസിച്ച് രംഗത്തെത്തിയത് കൂടാതെ കോൺഗ്രസ് മറുപടി പോസ്റ്റുകളിലൂടെ ബി.ജെ.പി വാദത്തിെൻറ മുനയൊടിച്ചപ്പോൾ ആദ്യം ഗോളടിച്ച ശേഷം തുരുതുരെ ഗോൾ തിരിച്ചുവാങ്ങി കളി തോറ്റ അവസ്ഥയിലായി ബി.ജെ.പി.
യു.പി.എ ഭരിച്ച 2009 മുതൽ 2014 വരെയുള്ള കാലത്ത് പെട്രോളിനും ഡീസലിനും 75 ശതമാനം വരെ വില വർധിച്ചപ്പോൾ എൻ.ഡി.എ അധികാരത്തിൽ വന്ന 2014 മുതൽ 2018 വരെയുള്ള വർധന 13 ശതമാനം മാത്രമാണെന്നായിരുന്നു ബി.ജെ.പി ‘ട്രൂത്ത് ഒാഫ് പെട്രോൾ പ്രൈസ് ഹൈക്ക്’ എന്ന് തലക്കെട്ടിട്ട ഗ്രാഫിലൂടെ പറയാൻ ശ്രമിച്ചത്. എന്നാൽ, യു.പി.എ കാലത്തുള്ളതിലും വില കൂടിയിട്ടും എൻ.ഡി.എ കാലത്തെ വിലയുടെ ഗ്രാഫ് ചെറുതായി കാണിച്ചത് ട്വിറ്ററിൽ പരിഹാസത്തിന് കാരണമായി. പിന്നാലെ ട്വീറ്റുമായി കോൺഗ്രസും രംഗത്തെത്തി. ‘343 ശതമാനം നികുതി വർധന മറച്ചുവെക്കേണ്ടിവരുേമ്പാൾ ഞങ്ങൾക്ക് ഇത് റീട്വീറ്റ് ചെയ്യാതിരിക്കാൻ കഴിയില്ല’ എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് അതേ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയായിരുന്നു. തൊട്ടുപിറകെ ബി.ജെ.പി പോസ്റ്റിൽ രണ്ടാം ഗോളുമായി കോൺഗ്രസിെൻറ അടുത്ത ട്വീറ്റ് എത്തി. ‘ഇതാ, ഇേപ്പാഴാണ് കാര്യങ്ങൾ ശരിയായത്’ എന്ന അടിക്കുറിപ്പോടെ യു.പി.എയുടെയും എൻ.ഡി.എയുടെ ഭരണകാലത്തെ ഇന്ധന വില വർധനയും അതത് സമയത്തെ അന്താരാഷ്ട്ര എണ്ണവിലയും താരതമ്യപ്പെടുത്തിയുള്ള ഗ്രാഫിക് ഇമേജാണ് കോൺഗ്രസ് പോസ്റ്റ് ചെയ്തത്.
2009ൽ അന്താരാഷ്ട്ര വില ബാരലിന് 71.9 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് 44.63 രൂപായിരുന്നെങ്കിൽ 2018 സെപ്റ്റംബറിൽ അന്താരാഷ്ട്ര വില അതേ 71.9 ഡോളറിൽ നിൽക്കുേമ്പാൾ പെട്രോളിന് 80.73 രൂപയായത് ചിത്രീകരിച്ചതോടെ ബി.ജെ.പിക്ക് പിടിച്ചുനിൽക്കാനായില്ല. ‘സാമ്പത്തിക മേഖല നിയന്ത്രിക്കാൻ കൂടുതൽ മികച്ചവർ തങ്ങളാണെന്ന് മനസ്സിലായില്ലേ, എന്തുകൊണ്ട് നിങ്ങൾ ഞങ്ങളെ തിരിച്ച് അധികാരത്തിലെത്തിക്കണമെന്നും മനസ്സിലായില്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ് കോൺഗ്രസ് വിജയകരമായ ട്വിറ്റർ മത്സരത്തിന് വിരാമം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.