Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിരാഗ് പസ്വാൻ...

ചിരാഗ് പസ്വാൻ എൻ.ഡി.എയുടെ ഭാഗമല്ല, നിലപാട് വ്യക്തമാക്കി ബി.ജെ.പി

text_fields
bookmark_border
ചിരാഗ് പസ്വാൻ എൻ.ഡി.എയുടെ ഭാഗമല്ല, നിലപാട് വ്യക്തമാക്കി ബി.ജെ.പി
cancel

പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ചിരാഗ് പസ്വാന്‍റെ എൽ.ജെ.പിയിൽ ചേരാനായി പാർട്ടി വിട്ട 8 റെബലുകളെ പുറത്താക്കി ബി.ജെ.പി. എൽ.ജെ.പി മുന്നണിയുടെ ഭാഗമല്ലെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി സുശീൽ കുമാർ മോദി വ്യക്തമാക്കി.

മുഖ്യമന്ത്രി നിതീഷ്കുമാറും അന്തരിച്ച നേതാവ് രാംവിലാസ് പസ്വാന്‍റെ പുത്രൻ ചിരാഗ് പസ്വാനുമായുള്ള ശീതസമരം രൂക്ഷമായിരിക്കെയാണ് ബി.ജെ.പി നിലപാട് വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ എച്ച്.എ.എം, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ബി.ജെ.പി എന്നീ പാർട്ടികൾക്ക് മാത്രമാണ് എൻ.ഡി.യുടെ ബാനറിൽ മത്സരിക്കാനാകുക.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ നിതീഷ്കുമാറായിരിക്കും മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ആറുതവണ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനുപിന്നിൽ ഉറച്ചു നിൽക്കുകയാണ് ബി.ജെ.പി എന്നതാണ് ഉപമുഖ്യമന്ത്രി നൽകുന്ന സന്ദേശം. മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുന്ന ചിരാഗ് പസ്വാനെ ബി.ജെ.പി പിന്തുണക്കുകയാണെന്ന നിതീഷ്കുമാറിന്‍റെ ആശങ്കകൾക്ക് തടയിടുന്നതാണ് സുശീൽ കുമാർ മോദിയുടെ പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chirag paswansushilkumar modiBJP
Next Story