ബി.ജെ.പി ദേശീയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്
text_fieldsന്യൂഡൽഹി: ദീൻദയാൽ ഉപാധ്യായ മാർഗിൽ പണിത ബി.ജെ.പിയുടെ പുതിയ ഹൈടെക് ദേശീയ ആസ്ഥാനമന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. 34 വർഷത്തിന് ശേഷമാണ് 11 അശോക റോഡ് എന്ന വിലാസം, 6 ദീൻദയാൽ ഉപാധ്യായ മാർഗ് ആയി മാറുന്നത്. മിേൻറാ റോഡിൽനിന്ന് തുടങ്ങുന്ന ദീൻ ഉപാധ്യായ മാർഗിൽ ബാരകംബ രഞ്ജിത് സിങ് ഫ്ലൈഒാവറിനോട് ചേർന്ന് ദീൻദയാൽ ഉപാധ്യായ പാർക്കിന് അഭിമുഖമായി 8000 ച. മീറ്ററിൽ രണ്ട് കെട്ടിടങ്ങളിലായി ഏഴ് നിലകളിൽ ഒന്നരവർഷംകൊണ്ടാണ് ബി.ജെ.പി പുതിയ ആസ്ഥാനം നിർമിച്ചത്. 2016 ആഗസ്റ്റ് 18ന് കെട്ടിടനിർമാണത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചതും പ്രധാനമന്ത്രി ആയിരുന്നു.
ഒരു കെട്ടിടത്തിൽ മൂന്നുനിലയും രണ്ടാമത്തെ കെട്ടിടത്തിൽ ഏഴ് നിലയുമുള്ള ആസ്ഥാനത്തിന് 70 മുറികളും എട്ട് കോൺഫറൻസ് ഹാളുകളും രണ്ട് കഫറ്റീരിയകളും 10 ലിഫ്റ്റുകളുമുണ്ട്. ഒാഫിസ് വളപ്പിനകത്ത് വാഹനങ്ങൾ പ്രവേശിക്കണമെങ്കിൽ ആർ.എഫ് ടാഗ് നിർബന്ധമാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ, ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കൾ, പാർട്ടി ജന. സെക്രട്ടറിമാർ എന്നിവരുടെ ഒാഫിസുകൾ മൂന്ന് നിലയുള്ള കെട്ടിടത്തിലായിരിക്കും.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് 2015ൽ ബി.ജെ.പി ആസ്ഥാന നിർമാണത്തിന് കേന്ദ്ര നഗരമന്ത്രാലയം ഭൂമി അനുവദിച്ചത്. പാർലമെൻറിൽ പാർട്ടിയുടെ ശക്തിയാണ് ഭൂമി അനുവദിക്കുന്നതിന് ആധാരമാക്കിയത്. 2006ൽ യു.പി.എ സർക്കാറുണ്ടാക്കിയ ചട്ടപ്രകാരം 100നും 200നുമിടയിൽ എം.പിമാരുള്ള പാർട്ടിക്ക് രേണ്ടക്കർ ഭൂമി ലഭിക്കും. എന്നാൽ, പാർട്ടി എം.പിമാരുടെ എണ്ണം പിന്നീട് കുറഞ്ഞാൽ അനുവദിച്ച ഭൂമിയിൽ മാറ്റംവരുത്തുമോയെന്ന് ചട്ടം പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.