Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2019 6:49 AM GMT Updated On
date_range 19 July 2019 7:04 AM GMTബി.ജെ.പി ആദ്യം സ്വന്തം നേതാക്കളുടെ സ്വത്ത് പരിശോധിക്കട്ടെ -മായാവതി
text_fieldsbookmark_border
ന്യൂഡൽഹി: സഹോദരന്റെ 400 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയതിൽ രോഷവുമായി ബി.എസ്.പി നേതാവ് മായാവതി. കേന്ദ്രസ ർക്കാറും കേന്ദ്ര ഏജൻസികളും ആദ്യം സ്വന്തം നേതാക്കൻമാരുടെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കട്ടെയെന്ന് മായാവതി പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പി നേതാക്കൻമാർ പാർട്ടിയിൽ ചേരുമ്പോൾ ഉണ്ടായിരുന്ന സ്വത്തും നിലവിലെ സ്വത്തും പരിശോധിക്കണം. തന്നെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിടുകയാണ് ബി.ജെ.പി. ബി.ജെ.പിയുടെ സമ്മർദ തന്ത്രം ബി.എസ്.പി അനുവദിക്കില്ലെന്നും മായാവതി വ്യക്തമാക്കി.
മായാവതിയുടെ സഹോദരൻ ആനന്ദ്കുമാറിെൻറ സ്വത്താണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. നോയിഡ ഗൗതംബുദ്ധ് നഗറിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ പദ്ധതിയിട്ട ഏഴ് ഏക്കർ ഭൂമിയാണ് ആദായനികുതി വകുപ്പ് ബിനാമി നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. മോദിസർക്കാർ കൊണ്ടുവന്ന ബിനാമി നിയമ ഭേദഗതി പ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴു വർഷം തടവും സ്വത്തിെൻറ വിപണി വിലയുടെ 25 ശതമാനം പിഴയും ശിക്ഷ കിട്ടാം. അടുത്തിടെയാണ് ബി.എസ്.പിയുടെ ഉപനേതാവായി ആനന്ദ്കുമാറിനെ മായാവതി നിയോഗിച്ചത്.
2007 മുതൽ അഞ്ചു വർഷം മായാവതി യു.പി മുഖ്യമന്ത്രിയായിരുന്നു. 2007ൽ ഏഴു കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന ആനന്ദ് കുമാറിെൻറ സ്വത്ത് ഏഴുവർഷം കൊണ്ട് 1300 കോടിയായി വളർന്നു. നോട്ട് അസാധുവാക്കലിനു പിന്നാലെ, ബി.എസ്.പിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ 104 കോടി രൂപ റൊക്കം പണമായി നിക്ഷേപിച്ചത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു. ആനന്ദ്കുമാറിെൻറ ഡൽഹിയിലെ ബാങ്ക് അക്കൗണ്ടിൽ 1.43 കോടിയും ഇത്തരത്തിൽ നിക്ഷേപിച്ചിരുന്നു.
മായാവതിയുടെ സഹോദരൻ ആനന്ദ്കുമാറിെൻറ സ്വത്താണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. നോയിഡ ഗൗതംബുദ്ധ് നഗറിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ പദ്ധതിയിട്ട ഏഴ് ഏക്കർ ഭൂമിയാണ് ആദായനികുതി വകുപ്പ് ബിനാമി നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. മോദിസർക്കാർ കൊണ്ടുവന്ന ബിനാമി നിയമ ഭേദഗതി പ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴു വർഷം തടവും സ്വത്തിെൻറ വിപണി വിലയുടെ 25 ശതമാനം പിഴയും ശിക്ഷ കിട്ടാം. അടുത്തിടെയാണ് ബി.എസ്.പിയുടെ ഉപനേതാവായി ആനന്ദ്കുമാറിനെ മായാവതി നിയോഗിച്ചത്.
2007 മുതൽ അഞ്ചു വർഷം മായാവതി യു.പി മുഖ്യമന്ത്രിയായിരുന്നു. 2007ൽ ഏഴു കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്ന ആനന്ദ് കുമാറിെൻറ സ്വത്ത് ഏഴുവർഷം കൊണ്ട് 1300 കോടിയായി വളർന്നു. നോട്ട് അസാധുവാക്കലിനു പിന്നാലെ, ബി.എസ്.പിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ 104 കോടി രൂപ റൊക്കം പണമായി നിക്ഷേപിച്ചത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു. ആനന്ദ്കുമാറിെൻറ ഡൽഹിയിലെ ബാങ്ക് അക്കൗണ്ടിൽ 1.43 കോടിയും ഇത്തരത്തിൽ നിക്ഷേപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story