കശ്മീർ മന്ത്രിസഭയിൽ നിന്ന് എല്ലാ ബി.ജെ.പി മന്ത്രിമാരും രാജിവെച്ചേക്കും
text_fieldsശ്രീനഗർ: കഠ്വ സംഭവത്തെ തുടർന്ന് കശ്മീരിലെ ബി.ജെ.പി-പി.ഡി.പി ബന്ധം ഉലയുന്നതായി റിപ്പോർട്ട്. രണ്ട് മന്ത്രിമാർ രാജിവെച്ചതിന് പിന്നാലെ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിൽ നിന്ന് മുഴുവൻ ബി.ജെ.പി മന്ത്രിമാരും രാജിവെക്കുമെന്നാണ് സൂചനകൾ. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ബി.ജെ.പി നേതാവ് രാംമാധവ് കഴിഞ്ഞ ദിവസം കശ്മീരിലെത്തി എം.എൽ.എമാരുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇൗ യോഗത്തിൽ മുഴുവൻ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. അതേ സമയം, സർക്കാറിനെ അട്ടിമറിക്കാൻ ഇവർ മുതിർന്നേക്കില്ലെന്നും വാർത്തകളുണ്ട്. നേരത്തെ കഠ്വ സംഭവത്തെ ന്യായീകരിച്ചുള്ള റാലിയിൽ പെങ്കടുത്തതിനെ തുടർന്ന് വനംമന്ത്രി ലാൽ സിങ്, വ്യവസായ മന്ത്രി ചന്ദ്ര പ്രകാശ് ഗംഗ എന്നിവർക്ക് സ്ഥാനം നഷ്ടമായിരുന്നു.
മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും ബി.ജെ.പിയും ചേർന്ന സഖ്യമാണ് കശ്മീരിൽ ഭരണം നടത്തുന്നത്. ബി.ജെ.പിക്ക് 25 എം.എൽ.എമാരും പി.ഡി.പിക്ക് 29 എം.എൽ.എമാരുമാണ് സഭയിലുള്ളത്.