Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂക്കുപാലം ദുരന്തം...

തൂക്കുപാലം ദുരന്തം നടന്ന മോർബിയിൽ ബി.ജെ.പി മുന്നിൽ

text_fields
bookmark_border
morbi bridge tragedy
cancel

ന്യൂഡൽഹി: തൂക്കുപാലം ദുരന്തം നടന്ന മോർബിയിൽ ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ ബി.ജെ.പി മുന്നിൽ. കാന്തിലാൽ അമൃതിയയാണ് മുന്നേറുന്നത്. തൂക്കുപാലം ദുരന്തത്തെ തുടർന്ന് എം.എൽ.എ ബ്രിജേഷ് മെർജയെ മാറ്റി മുൻ എം.എൽ.എ കാന്തിലാലിനെ ബി.ജെ.പി സ്ഥാനാർഥിയാക്കുകയായിരുന്നു.

ജയന്തിലാൽ ജെർജാബി പട്ടേലാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. പങ്കജ് റാൻസാരിയയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി. അതേസമയം ബി.ജെ.പി ഗുജറാത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 140ലേറെ സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. ​കോൺഗ്രസ് 20ലേറെ സീറ്റുകളിലാണ് മുന്നേറ്റം. എ.എ.പി എട്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഗുജറാത്തിൽ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തിൽ 130ലേറെ പേർ മരിച്ചിരുന്നു. പാലം പുനർ നിർമ്മിച്ചതിൽ വ്യാപക അഴിമതിിയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujrat pollAssembly election Results
News Summary - BJP Leads In Morbi, Where 130 People Dies In Bridge Tragedy
Next Story