കർഷകരോഷം: ബി.ജെ.പി നേതാക്കളെ തടഞ്ഞുവെച്ചു; കോടതി ഇടപെട്ട് മോചനം
text_fieldsന്യൂഡൽഹി: കർഷകരോഷത്തിൽ പുറത്തിറങ്ങാനാവാതെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കൾ. പഞ്ചാബ് പട്യാല രാജ്പുരയിലെ പാർട്ടി പ്രവർത്തകെൻറ വീട്ടിൽ ഞായറാഴ്ച ബി.ജെ.പി നേതാക്കൾ എത്തിയതറിഞ്ഞ കർഷകർ വീടു വളഞ്ഞ് ഇവരെ തടഞ്ഞുവെച്ചു. ഒടുവിൽ പഞ്ചാബ് ഹരിയാന ൈഹകോടതി ഇടപെട്ടതോടെയാണ് 12 മണിക്കൂറിനുശേഷം തിങ്കളാഴ്ച പുലർച്ച പൊലീസ് സഹായത്തോടെ നേതാക്കൾക്ക് രക്ഷപ്പെടാനായത്.
പഞ്ചാബ് യൂനിറ്റ് ജനറൽ സെക്രട്ടറി സുഭാഷ് ശർമ, പട്യാല ചുമതലയുള്ള ഭൂപേഷ് അഗർവൾ തുടങ്ങി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു രാജ്പുരയിലെ പാർട്ടി പ്രവർത്തകെൻറ വീട്ടിൽ യോഗം ചേർന്നത്. ജനക്കൂട്ടം അനധികൃതമായി തടങ്കലിൽ വെച്ചതായി ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാക്കൾ തങ്ങളുടെ അഭിഭാഷകർ വഴി ഞായാറാഴ്ച ഹൈകോടതിയിൽ അപേക്ഷ നൽകി. തുടർന്ന് രാത്രി 11.30 ഓടെ വിഡിയോ കോൺഫറൻസ് വഴി വാദം കേട്ട കോടതി ബി.ജെ.പി നേതാക്കളെ മോചിപ്പിക്കാൻ െപാലീസിന് നിർദേശം നൽകുകയായിരുന്നു.
ഹരിയാനയിലുടനീളം ബി.ജെ.പി നേതാക്കളുടെ യോഗങ്ങളും മറ്റു പരിപാടികളും കർഷകർ തടസ്സപ്പെടുത്തുന്നത് തുടരുകയാണ്. ഹരിയാന ഡെപ്യൂട്ടി സ്പീക്കർ രൺഭീർ സിങ്ങിെന കഴിഞ്ഞ ദിവസം സിർസ ജില്ലയിൽ വിവിധയിടങ്ങളിലാണ് കർഷകർ തടഞ്ഞത്.
അദ്ദേഹം സഞ്ചരിച്ച കാറിനു േനരെ കല്ലേറുണ്ടായി. ഒടുവിൽ നേരത്തേ അറസ്റ്റിലായ നാലു കർഷകരെ മോചിപ്പിച്ചതോടെയാണ് ഡെപ്യൂട്ടി സ്പീക്കർക്ക് യാത്ര ചെയ്യാനായത്. ഫേത്തഹ്ബാദിൽ സംസ്ഥാന സഹകരണ മന്ത്രി ബൻവാരി ലാൽ, സിർസ എം.പി സുനിത തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ഹരിയാനയിൽ ബി.ജെ.പി സഖ്യകക്ഷിയായ െജ.ജെ.പി നേതാക്കളും കർഷകരോഷം നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.