അവധിയെടുത്ത് ബി.ജെ.പി നേതാവായ െഎ.പി.എസുകാരൻ വീണ്ടും എ.ഡി.ജി.പി
text_fieldsലഖ്നോ: സർവിസിൽ നിന്ന് സ്വയം വിരമിക്കലിന് അപേക്ഷ നൽകി ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച ദവ െഷർപയെന്ന െഎ.പി.എസ് ഉദ്യോഗസ്ഥനെ േഗാരഖ്പുർ എ.ഡി.ജി.പിയാ യി നിയമിക്കാനുള്ള തീരുമാനം വിവാദമായി. ’92 ബാച്ച് യു.പി കേഡർ ഒാഫിസറായ ഷെർപ 2008 മുതൽ 2012വരെ അവധിയെടുത്തിരുന്നു. അക്കാലത്ത് ബി.ജെ.പിയിൽ സജീവമായി പ്രവർത്തിച്ചു. എന്നാൽ, ചുരുങ്ങിയത് 20 വർഷത്തെ സേവനം പൂർത്തിയാക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ ഇദ്ദേഹത്തിെൻറ വി.ആർ.എസ് അപേക്ഷ അധികൃതർ പരിഗണിച്ചില്ല.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിനെതുടർന്ന് പാർട്ടി വിട്ട് ‘അഖിൽ ഭാരതീയ ഗൂർഖ ലീഗിൽ’ ചേർന്നു. ബി.ജെ.പി മുൻ അധ്യക്ഷനും ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്നാഥ് സിങ്ങിെൻറ സ്വന്തക്കാരനായി അറിയപ്പെട്ട ഷെർപ 2012ൽ വീണ്ടും സർവിസിൽ പ്രവേശിച്ചു. സർക്കാർ സർവിസും രാഷ്ട്രീയവുമായുള്ള കൂടുമാറ്റം ഒരു തരത്തിലും അനുവദിക്കാവുന്നതല്ലെന്നും വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
