Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ദലിത്, മുസ്‍ലിം വനിതകളെ ബിജെപി വേട്ടയാടുന്നു, അവരുടെ ശബ്ദത്തെ അടിച്ചമർത്തുന്നു'; വിമർശനവുമായി കോൺഗ്രസ്

text_fields
bookmark_border
ദലിത്, മുസ്‍ലിം വനിതകളെ ബിജെപി വേട്ടയാടുന്നു, അവരുടെ ശബ്ദത്തെ അടിച്ചമർത്തുന്നു; വിമർശനവുമായി കോൺഗ്രസ്
cancel

ന്യൂഡൽഹി: ബി.ജെ.പി ഭരണത്തിന് കീഴിൽ ദലിത്, മുസ്‍ലിം വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾ നിരന്തരം വേട്ടയാടപ്പെടുന്നുവെന്നും ഭരണകൂടത്തിന്റെ തെറ്റായ നടപടികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്താൻ അധികാരികൾ ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. പ്രമുഖ കോൺഗ്രസ് നേതാവ് അൽക്ക ലാംബയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നീഷ ആസാദ് എന്ന വിദ്യാർഥി, ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നീ മുസ്ലിം മാധ്യമപ്രവർത്തകർ, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി ആകൃതി ചൗധരി തുടങ്ങിയവരുടെ പേരുകൾ എടുത്തുകാട്ടിയാണ് കോൺഗ്രസ് ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സർക്കാരിന്റെയും ആർ.എസ്‌.എസിന്റെയും നിലപാടുകൾ സ്ത്രീവിരുദ്ധവും ദലിത്-മുസ്‍ലിം വനിതാ വിരുദ്ധവുമാണെന്ന് അൽക്ക ലാംബ കുറ്റപ്പെടുത്തി. നേരിട്ട് രംഗത്തിറങ്ങാതെ ഗുണ്ടകളെയും സ്വാധീനമുള്ള വ്യക്തികളെയും ഉപയോഗിച്ചാണ് ഇവർ എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർമന്ദറിൽ നടന്ന സമരത്തിനിടയിൽ നീഷ ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ ക്രൂരമായി ആക്രമിക്കുകയും ആ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വീമ്പ് പറയുകയും ചെയ്ത സ്വാതന്ത്ര്യ ഭരദ്വാജ് എന്ന ഇൻഫ്ലുവൻസറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ ഇടപെടൽ കാരണമാണ് താൻ അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഇയാൾ അവകാശപ്പെടുന്ന വിഡിയോയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

തങ്ങളുടെ പ്രിയപ്പെട്ടവർക്കായി നീതി ചോദിച്ചെത്തിയ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാൻ, നഫീസ ഖാൻ എന്നിവർക്ക് ഡൽഹി പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമർദ്ദനമേറ്റതായും കോൺഗ്രസ് ആരോപിക്കുന്നു. മുസ്‍ലിം വിഭാഗത്തിൽ പെട്ടവരായതുകൊണ്ടാണ് ഇവർ ലക്ഷ്യം വെക്കപ്പെട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

നോയ്ഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി ആകൃതി ചൗധരിയുടെമേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി അഞ്ച് മാസത്തോളം ജയിലിൽ അടച്ചത് അവരുടെ ഭാവിയെ തകർക്കാനാണെന്നും അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത് ഭരണകൂട ഭീകരതയുടെ തെളിവാണെന്നും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ പ്രേരിതമായ ഇത്തരം ഭീഷണികളെയും അതിക്രമങ്ങളെയും നേരിടുന്ന എല്ലാ സ്ത്രീകൾക്കുമൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കുമെന്ന് അൽക്ക ലാംബ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BJP is hunting Dalit and Muslim women Congress criticizes
Next Story