Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രക്ഷോഭച്ചൂട്...

പ്രക്ഷോഭച്ചൂട് മറയ്ക്കാൻ ബി.ജെ.പി രാഹുലിനു നേരെ

text_fields
bookmark_border
പ്രക്ഷോഭച്ചൂട് മറയ്ക്കാൻ ബി.ജെ.പി രാഹുലിനു നേരെ
cancel

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരായ വികാരം രാജ്യത്ത് അലയടിക്കുേമ്പാൾ ജനശ്രദ്ധ തിരിക്കാൻ രാഹുൽ ഗാന്ധിക്കു നേരെ കുന്തമുന തിരിച്ച് ബി.ജെ.പി. ഭരണപക്ഷം ഉയർത്തിയ ഒച്ചപ്പാടുമൂലം ശീതകാല പാർലമെൻറ് സമ്മേളനത്തിെൻറ അവസാനദിവസം കലങ്ങി. രാഹുലിനെതിരെ മന്ത്രി സ്മൃതിയുടെ നേതൃത്വത്തിൽ ബി.ജെ.പി വനിത എം.പിമാർ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു.

മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പ്രയോഗത്തെ അനുകരിച്ച്, രാജ്യം എത്തിനിൽക്കുന്നത് ‘റേപ് ഇൻ ഇന്ത്യ’യിലാണെന്ന് രാഹുൽ ഗാന്ധി ഝാർഖണ്ഡ് തെരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിച്ചതാണ് ബി.ജെ.പി ആയുധമാക്കിയത്. പ്രസംഗം നടന്നിട്ട് ദിവസങ്ങളായി. എന്നാൽ, പൗരത്വ നിയമഭേദഗതി ബില്ലിെൻറ വഴി മുടങ്ങാതിരിക്കാൻ കഴിഞ്ഞദിവസം അക്കാര്യം ഉയർത്തിയതേ ഇല്ല. സമ്മേളനം തീരുന്നദിവസം ‘റേപ് ഇൻ ഇന്ത്യ’ മാത്രം വിഷയമാക്കുകയായിരുന്നു ബി.ജെ.പി.

രാഹുൽ മാപ്പുപറയണമെന്ന ആവശ്യവുമായി മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭരണപക്ഷം ലോക്സഭയിൽ തുടക്കം മുതൽ ബഹളമുണ്ടാക്കി. ബലാത്സംഗക്കാരുടെ ഇന്ത്യയെന്നു പറഞ്ഞ രാഹുൽ രാജ്യത്തെ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചുവെന്ന് സ്മൃതി കുറ്റപ്പെടുത്തി. രാഹുൽ സഭയിൽ ഉണ്ടായിരുന്നു. മാപ്പു പറയാൻ തക്ക പരാമർശമൊന്നും രാഹുൽ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷത്തെ വനിത നേതാക്കളായ കനിമൊഴി, സുപ്രിയ സുലെ എന്നിവർ വാദിച്ചെങ്കിലും, അതു പറഞ്ഞുപൂർത്തിയാക്കാൻ ഭരണപക്ഷം സമ്മതിച്ചില്ല.

തുടർന്ന് സ്പീക്കർ ഓം ബിർളക്ക് സഭാ നടപടി നിർത്തിവെക്കേണ്ടി വന്നു. രാഹുലിെൻറ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ സ്പീക്കറെ ചേംബറിൽ ചെന്നു കണ്ടു. മന്ത്രി ഉന്നയിച്ച ആരോപണത്തിന് സഭയിൽ മറുപടിപറയാൻ അവസരമൊരുക്കണമെന് അഭ്യർഥിച്ചു.

പ്രസംഗത്തിെൻറ വിഡിയോ സ്പീക്കറെ കാണിച്ച രാഹുൽ, ഡൽഹി ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വർഷങ്ങൾക്കുമുമ്പ് നടത്തിയ പ്രസംഗത്തിെൻറ വിഡിയോയും കാണിച്ചു.
എന്നാൽ, സഭാനടപടി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന കാഴ്ചപ്പാടിലായിരുന്നു സ്പീക്കർ. വീണ്ടും സഭ ചേർന്നപ്പോഴും ആരെയും സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷം ബഹളം തുടർന്നു. ഇതോടെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയിലും ബഹളമായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ കലാപങ്ങൾ സഭയിൽ ഉയർത്താൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

മാപ്പു പറയേണ്ടത് മോദി –രാഹുൽ
‘‘മേക് ഇൻ ഇന്ത്യയെക്കുറിച്ചാണ് പ്രധാനമന്ത്രി നിരന്തരം പറയുന്നത്. എന്നാൽ, പത്രം തുറന്നാൽ അതിനെക്കുറിച്ചല്ല, ബലാത്സംഗങ്ങളെക്കുറിച്ചാണ് വായിക്കാൻ കിട്ടുന്നത്. അതാണ് ഞാൻ പറഞ്ഞത്. ഡൽഹിയെ ബലാത്സംഗ തലസ്ഥാനമെന്ന് മുമ്പ് വിശേഷിപ്പിച്ചയാളാണ് മോദി. അതിന് തെളിവുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമരത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശ്രമം. പൗരത്വ പ്രശ്നത്തിലുള്ള കുഴപ്പങ്ങൾക്ക് ഉത്തരവാദിയായ മോദിയാണ് മാപ്പുപറയേണ്ടത്.’’

തെര. കമീഷൻ ശാസിക്കണം –സ്മൃതി ഇറാനി
‘‘സ്ത്രീകളെ അപമാനിക്കുന്ന വിധം ബലാത്സംഗ പ്രശ്നം രാഷ്ട്രീയ പ്രചാരണത്തിന് ആയുധമാക്കിയ രാഹുലിനെ ശാസിക്കണമെന്ന് തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പുരുഷന്മാരും ബലാത്സംഗക്കാരാണോ? ഇന്ത്യയിൽ സ്ത്രീകളെയെല്ലാം മാനഭംഗപ്പെടുത്തണമെന്നാണോ രാഹുൽ പറയുന്നത്? ബി.ജെ.പി ‘മേക് ഇൻ ഇന്ത്യ’യെന്നു പറയുേമ്പാൾ രാഹുൽ ‘റേപ് ഇൻ ഇന്ത്യ’ എന്നു പറയുന്നു. ഇത് ശരിയാണോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBJPBJPrape in indiaRahul Gandhi
News Summary - BJP Complains To Poll Body Against Rahul Gandhi's "Rape In India" Remark
Next Story