ബംഗാളിൽ രഥയാത്ര വേണ്ട; റാലിക്കും പൊതുയോഗത്തിനും അനുമതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി രഥയാത്രക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്നും അതേസമയം റാലിയും പൊതുയേ ാഗവും നടത്താമെന്നും സുപ്രീംകോടതി. രഥയാത്രയുടെ കാര്യത്തിൽ സർക്കാറിെൻറ ഉത്കണ്ഠ അസ്ഥാനത്തല്ലെന്നും ച ീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, രഥയാത്ര പുതുക്കിയ രൂപത്തിൽ ക്രമീകരിച്ച് വീണ്ടും സർക്കാറിന് അപേക്ഷ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു. രഥയാത്ര സംസ്ഥാനത്ത് വർഗീയ സംഘർഷത്തിന് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി സർക്കാർ അനുമതി നിഷേധിച്ചത്. രഥയാത്രക്ക് കൊൽക്കത്ത ഹൈകോടതിയുടെ സിംഗ്ൾ ബെഞ്ച് നൽകിയ അനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയപ്പോഴാണ് ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചത്.
രഥയാത്ര നടത്താനുള്ള ബി.ജെ.പി നീക്കത്തിൽ സംസ്ഥാന സർക്കാറിെൻറ ആശങ്ക അടിസ്ഥാന രഹിതമാണെന്ന് തങ്ങൾ പറയുന്നില്ല. ക്രമസമാധാനം പരിപാലിക്കുന്നതിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. എന്നാൽ, പൊതുയോഗവും റാലിയും നടത്തുന്നതിന് അനുമതി നിഷേധിക്കാൻ പാടില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. രഥയാത്ര തടയുന്നത് മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വാദം പരിഗണിച്ചാണ് ബി.ജെ.പിയുടെ പുതിയ അപേക്ഷ പരിഗണിക്കാൻ കോടതി നിർദേശിച്ചത്. സുപ്രീംകോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് മമത ബാനർജിയും തിരിച്ചടിയല്ലെന്ന് ബി.ജെ.പിയും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.