സിഖ് കലാപം: പിത്രോഡയുടെ പരാമർശം പഞ്ചാബിൽ ആയുധമാക്കി ബി.ജെ.പി
text_fieldsന്യൂഡൽഹി: സിഖ് വിരുദ്ധ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവാസി വിഭാഗം മേധാവി സാംപിത്രോഡ നടത്തിയ പരാമർശം പഞ്ചാബിൽ ബി.ജെ. പി പ്രചാരണായുധമാക്കുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സാംപിത്രോഡയെ തള്ളിപ്പറഞ്ഞ രാഹുൽ അദ്ദേഹം രാജ്യത്തോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. സിഖ് കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയെന്നും ലുധിയാനയിൽ നടന്ന റാലിയിൽ രാഹുൽ വ്യക്തമാക്കി. എന്നാൽ, തിങ്കളാഴ്ച പഞ്ചാബിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ പ്രസംഗം പിത്രോഡയുടെ പരാമർശത്തിൽ ഉൗന്നിക്കൊണ്ടായിരുന്നു. 1984ലെ കലാപ ഇരകൾക്ക് കാവൽക്കാരൻ നീതി ലഭ്യമാക്കും. രാഹുലിെൻറ ബുദ്ധി ഉപദേശകനാണ് പിത്രോഡയെന്നും അതുകൊണ്ടുതന്നെ അദ്ദേഹമാണ് മാപ്പുപറയേണ്ടതെന്നും മോദി പ്രതികരിച്ചു.
‘സംഭവിച്ചതു സംഭവിച്ചു’ എന്ന സാംപിത്രോഡയുടെ പരാമർശമാണ് വിവാദയത്. സിഖ് ഭൂരിപക്ഷമായ സംസ്ഥാനത്ത് വിഷയം ബി.ജെ.പി ആയുധമാക്കുന്നതിനു മുേമ്പ രാഹുൽ എടുത്തിടുകയായിരുന്നു. വിഷയത്തിൽ രാഹുൽ നേരത്തേയും പിത്രോഡക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലും ഡൽഹിയിലും തെരഞ്ഞെടുപ്പ് റാലികളിൽ പിത്രോഡയുടെ പരമാർശം ഉപയോഗിച്ച് കോൺഗ്രസിനെ ആക്രമിച്ചിരുന്നു. പഞ്ചാബിലെ 13 സീറ്റിൽ അവസാന ഘട്ടമായ ഞായറാഴ്ചയാണ് വോെട്ടടുപ്പ്. തിങ്കളാഴ്ച ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്രിവാളും പഞ്ചാബിൽ പ്രചാരണത്തിനെത്തി.
ഡൽഹിക്കു പുറമെ ആം ആദ്മി പാർട്ടിക്ക് മുന്നേറ്റമുണ്ടായ സംസ്ഥാനമാണ് പഞ്ചാബ്. 2014ൽ നാല് സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്. തുടർന്നു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ വിജയിച്ചു. ആഭ്യന്തര കലഹം രൂക്ഷമായതോടെ പലരും പാർട്ടി വിട്ടുപോയി. സഖ്യത്തിന് ആം ആദ്മി പാർട്ടി ശ്രമിച്ചെങ്കിലും കോൺഗ്രസ് തയാറാകാത്തതിനെ തുടർന്ന് നടന്നില്ല. ശിരോമണി അകാലിദൾ പാർട്ടിയോടൊപ്പം ചേർന്നാണ് ബി.ജെ.പി പഞ്ചാബിൽ മത്സരിക്കുന്നത്. 2018ൽ സംസ്ഥാനത്തെ 120 നിയമസഭ സീറ്റിൽ മൂന്ന് സീറ്റിൽ മാത്രമാണ് ബി.ജെ.പിക്ക് ജയിക്കാനായത്. അകാലിദൾ, ബി.ജെ.പി സഖ്യത്തിൽനിന്ന് സംസ്ഥാനം പിടിച്ചെടുത്തതോടെ ലോക്സഭ തെരഞ്ഞെടുപ്പിലും ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.