Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടുവർഷത്തിനുശേഷം...

രണ്ടുവർഷത്തിനുശേഷം രാജ്യസഭ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ

text_fields
bookmark_border
രണ്ടുവർഷത്തിനുശേഷം രാജ്യസഭ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ
cancel
Listen to this Article

ന്യൂഡൽഹി: രണ്ടുവർഷത്തിനുശേഷം രാജ്യസഭാ സെക്രട്ടേറിയറ്റിൽ വീണ്ടും ബയോമെട്രിക് ഹാജർ പുനരാരംഭിക്കുന്നു. ഉദ്യോഗസ്ഥരോട് ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് ഹാജർ സംവിധാനം പിന്തുടരാൻ നിർദ്ദേശിച്ച് മെയ് 20നാണ് സർക്കുലർ പുറത്തിറക്കിയത്. 1300 ൽ അധികം ആളുകൾ ജോലിചെയ്യുന്ന രാജ്യസഭ സെക്രട്ടേറിയറ്റിൽ കോവിഡിനെ തുടർന്ന് ബയോമെട്രിക് ഹാജർ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. 2018 ആഗസ്റ്റിലാണ് രാജ്യസഭ ബയോമട്രിക് ഹാജർ സംവിധാനം നിലവിൽ വന്നത്.

സെക്രട്ടേറിയറ്റിലെ എല്ലാ ഉദ്യോഗസ്ഥരോടും ജൂൺ ഒന്നുമുതൽ ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഹാജർ രേഖപ്പെടുത്തണമെന്നും എന്നാൽ സർക്കുലർ പുറപ്പെടുവിച്ച ദിവസം മുതൽ മെയ് 31 വരെ പുതിയ രജിസ്ട്രഷനുകൾ പൂർത്തിയാക്കുന്നതിനും കാര്യക്ഷമമായാണോ മെഷീൻ പ്രവർത്തിക്കുന്നത് എന്ന് നിരീക്ഷിക്കാനും പരീക്ഷണാടിസ്ഥാനത്തിൽ ബയോമെട്രിക് ഹാജർ സംവിധാനം പ്രവർത്തിക്കുമെന്നും രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കൂടാതെ ഉദ്യോഗസ്ഥരോട് കോവിഡ് വ്യാപനം തടയുന്നതിനായ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാനും സർക്കുലറിൽ നിർദ്ദേശിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biometric AttendanceRajya Sabha Secretariat
News Summary - Biometric Attendance Back In Rajya Sabha Secretariat After Two Years
Next Story