Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽക്കീസ് ബാനു കേസ്;...

ബിൽക്കീസ് ബാനു കേസ്; കീഴടങ്ങാൻ കൂടുതൽ സമയംതേടി അഞ്ചു കുറ്റവാളികൾ സുപ്രീംകോടതിയിൽ

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ജയിലിൽ കീഴടങ്ങാൻ കൂടുതൽ സമയംതേടി അഞ്ചു കുറ്റവാളികൾ സുപ്രീംകോടതിയെ സമീപിച്ചു. ഗോവിന്ദ് നയി, പ്രദീപ് മൊർദിയ, ബിപിൻ ചന്ദ്ര ജോഷി, രമേഷ് ചന്ദന, മിതേഷ് ഭട്ട് എന്നിവരാണ് അപേക്ഷ നൽകിയത്.

ശിക്ഷാ കാലാവധി തീരുംമുമ്പ് 2022 ലെ സ്വതന്ത്ര്യദിനത്തിൽ 11 കുറ്റവാളികളെ വിട്ടയച്ചത് റദ്ദാക്കിയ സുപ്രീംകോടതി ഇതിന് ഉത്തരവിട്ട ഗുജറാത്ത് സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രണ്ടാഴ്ചക്കകം കുറ്റവാളികൾ കീഴടങ്ങാനും ജനുവരി എട്ടിന്റെ വിധിയിൽ നിർദേശിച്ചിരുന്നു. ഇവരിൽ അഞ്ചുപേരാണ് മോശം ആരോഗ്യം, ശസ്ത്രക്രിയ, മകന്റെ വിവാഹം, വിളവെടുപ്പ് എന്നീ കാരണങ്ങൾ പറഞ്ഞ് കൂടുതൽ സമയം തേടി സുപ്രീംകോടതിയിൽ എത്തിയത്.

15 വർഷത്തോളം തടവ് അനുഭവിച്ചവരെയാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്.

2002ൽ ഗുജറാത്ത് വംശഹത്യക്കിടെ ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ഇവരുടെ മൂന്നരവയസ്സുള്ള മകൾ ഉൾപ്പെടെ ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയുംചെയ്ത കേസിലാണ് 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് അപേക്ഷകൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൈമാറാൻ രജിസ്ട്രിയോട് ബെഞ്ച് നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme CourtBilquis Banu case
News Summary - Bilquis Banu case; Five criminals sought more time to surrender in the Supreme Court
Next Story