Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽകീസ് ബാനു; ഒരു...

ബിൽകീസ് ബാനു; ഒരു നഷ്ടപരിഹാരത്തിലും അലിഞ്ഞുതീരാത്ത വേദന

text_fields
bookmark_border
bilkis-Bhanu
cancel

അഹ്മദാബാദ്: 17 വർഷങ്ങൾക്കിപ്പുറം രാജ്യത്തെ പരമോന്നത കോടതിയിൽനിന്നും ആശ്വാസ വിധി വരുേമ്പാൾ ഭർത്താവ് യഅ്ഖൂബ് റസൂലുമൊത്ത് ഈ തെരഞ്ഞെടുപ്പിലെ നിർണായകമായ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള യാത്രയിലായിരുന്നു ബിൽകീസ് ബാനു. ജീവിതം തക ർത്തെറിഞ്ഞ 2002 മാർച്ചിലെ ഗുജറാത്ത് കലാപ നാളുകളിലൊന്നിനുശേഷം ബിൽകീസ് പിന്നീടിപ ്പോഴാണ് ആദ്യമായി വോട്ടു ചെയ്യുന്നത്! അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേ ന്ദ്ര മോദി ഇന്നിപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അങ്ങനെയുള്ളപ്പോൾ വോട്ടവകാ ശം വിനിയോഗിക്കാതിരിക്കാൻ അവർക്കെങ്ങനെ കഴിയും?

രക്തവും മാംസവും അപമാനവും കണ ്ണീരും വേദനയുമെല്ലാം കൂടിക്കുഴഞ്ഞ് നടുക്കുന്ന ആ ദിനത്തിെൻറ തുടർ വേട്ടയാടലുകളി ലായിരുന്നു ഇത്രനാളും ബിൽകീസും കുടുംബവും. വർഗീയവാദികളുടെ കൊടും ക്രൂരതയുടെ ബാക ്കിപത്രമായി ഒരിടത്തും അവർക്ക് സ്വസ്ഥത ലഭിച്ചില്ല. സുപ്രീംകോടതി നഷ്ടപരിഹാര മായി ഉത്തരവിട്ട അരക്കോടിക്കും വീടിനും സർക്കാർ ജോലിക്കുമൊന്നും പകരം വെക്കാനാവാ ത്ത കൊടിയ അനുഭവങ്ങൾ. തുടരെത്തുടരെയുള്ള വീടുമാറ്റങ്ങൾ, സാമ്പത്തിക നഷ്ടം, സമാനത കളില്ലാത്ത ക്രൂരതയുടെ വടുക്കൾ ശരീരത്തിനും മനസ്സിനും ഏൽപിച്ച ആഘാതങ്ങൾ...

നിരവ ധി വീടുകൾക്കൊടുവിൽ ഗോധ്രയിൽനിന്നും 40 കി.മീറ്റർ അകലെ ദേവ്ഗഢ് ബരിയ ടൗണിലെ റഹീമാബാദ് സൊസൈറ്റിയിലെ ഒറ്റമുറി വീട്ടിലാണ് ഭർത്താവും അഞ്ചു മക്കളുമടങ്ങുന്ന ബിൽകീസിെൻറ കുടുംബം ഇപ്പോൾ. കലാപക്കേസിലെ ഇരകൾക്ക് താമസിക്കാൻ ‘ജംഇയ്യത്തുൽ ഉലമ ഹിന്ദ്’ എന്ന സംഘടന ഒരുക്കിക്കൊടുത്തതാണിത്.

ബലിപെരുന്നാൾ ആഘോഷിക്കാനായി മകളുമൊത്ത് സ്വന്തം വീട്ടിൽ പേയതായിരുന്നു ബിൽകീസ്. അഞ്ചുമാസം ഗർഭിണിയായിരുന്നു അന്ന് ആ 19കാരി. ആ സമയത്താണ് ഗോധ്ര തീവെപ്പ് നടക്കുന്നത്. കലാപം ഭയന്ന് ജീവനുംകൊണ്ട് രാന്ധിപുരിൽ നിന്ന് ട്രക്കിൽ രക്ഷപ്പെടുകയായിരുന്നു 18 പേർ അടങ്ങുന്ന ആ കുടുംബം. ഇവരെ സംഘ്പരിവാർ വർഗീയവാദികൾ തടഞ്ഞു. ബിൽകീസ് ബാനുവിനെയടക്കം സംഘത്തിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി.

രണ്ടര വയസ്സുള്ള മകൾ സാലിഹയെ അവർ തറയിലടിച്ച് കൊലപ്പെടുത്തി. കുഞ്ഞു ശിരസ്സ് ബാനുവിെൻറ കൺമുന്നിൽവെച്ച് കഷ്ണങ്ങളായി ചിതറിത്തെറിച്ചു. നാലു പുരുഷന്മാരെ കഴുത്തറുത്തുകൊന്നു. ആ കുടുംബത്തിലെ മൂന്നുപേരെ മാത്രമേ അക്രമികൾ ബാക്കിവെച്ചുള്ളൂ.

ബിൽകീസ് അടക്കമുള്ള നാലു സ്ത്രീകളെ വിവസ്ത്രരാക്കിശേഷം ഓരോരുത്തരായി ക്രൂരമായി പീഡിപ്പിച്ചു. കൂട്ടത്തിലുള്ളവർ കൈകാലുകൾ പിടിച്ചുവെച്ചുവെന്നും കൈവശമുണ്ടായിരുന്ന ഇരുമ്പു ദണ്ഡ് െകാണ്ട് സ്ത്രീകളുടെ കൈകളിലും വയറിനും അടിച്ചുവെന്നും ബിൽകീസ് പറയുന്നു. ഒപ്പം അതിനിന്ദ്യമായ പദപ്രയോഗങ്ങളും നടത്തി. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ശേഷം അവർ സ്ഥലംവിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് ബാനുവിന് ബോധം തിരിച്ചുകിട്ടിയത്. അപ്പോൾ പൂർണ വിവസ്ത്രയായിരുന്നു. ഏറെ പണിപ്പെട്ട് സമീപത്തെ ആദിവാസി കോളനിയിൽ അഭയം തേടുകയായിരുന്നു. അന്നുമുതൽ തുടങ്ങിയ നീതിക്കായുള്ള പോരാട്ടം ഒന്നരപ്പതിറ്റാണ്ടും പിന്നിട്ടപ്പോഴാണ് ഫലപ്രാപ്തിയിൽ എത്തിയത്. ഇന്നിേപ്പാൾ നാല് പെൺകുട്ടികളും ഒരു മകനും അടക്കം അഞ്ച് കുട്ടികളുടെ മാതാവാണ് 36കാരിയായ ബിൽകീസ് ബാനു. ഹാജറ (17), ഫാതിമ (15), മുഹമ്മദ് യാസീൻ (13), സാലിഹ (11), ഹഫ്സ (9) എന്നിവരാണ് മക്കൾ.

ഈ കാലയളവിൽ ദേവ്ഗഢിനു പുറമെ വഡോദര, മുംബൈ, നാസിക്, ഡൽഹി, ലഖ്നോ, ഗോധ്ര തുടങ്ങി നിരവധിയിടങ്ങളിൽ മാറിത്താമസിക്കാൻ ഇവർ നിർബന്ധിതരായി. ഒരിടത്തും കാലുറപ്പിക്കാനാവാത്ത സാഹചര്യത്തിൽ യഅ്ഖൂബ് റസൂലിെൻറ തൊഴിൽ പോയി. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിെൻറയും മനുഷ്യ സ്നേഹികളുടെയും എൻ.ജി.ഒകളുടെയും സഹായത്തോടെയാണ് അവിടന്നിങ്ങോട്ട് പോരാട്ടവും ജീവിതവും മുന്നോട്ടുകൊണ്ടുപോയത്.

നീണ്ടകാലത്തെ നിയമയുദ്ധം ബിൽകീസ് ബാനുവിന് ശാരീരികവും മാനസികമായ പല പ്രശ്നങ്ങളും സമ്മാനിച്ചതായി അയൽവാസിയായ റസാ മൻസൂരി പറയുന്നു. മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയാണ് അവരിപ്പോൾ. ലഖ്നോ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഹുമ ഖാൻ മാസങ്ങളായി ബിൽകീസിെൻറ സഹായത്തിനുണ്ട്. പോരാട്ടങ്ങൾക്കൊടുവിൽ നീതിയെത്തിയെന്ന് പറയുേമ്പാഴും ‘പണം എല്ലാത്തിനും ശമനമാവുമോ എന്നറിയില്ല. അതല്ലാതെ നമുക്കെന്തു ചെയ്യാനാവുമെന്ന’ നഷ്ടപരിഹാര വിധിക്കൊപ്പമുള്ള സുപ്രീംകോടതിയുടെ ചോദ്യം ബിൽകീസ് ഒരു തീരാവേദനയാണെന്നോർമിപ്പിക്കുന്നു.

ബിൽകീസ് ബാനു കേസിെൻറ നാൾവഴി...

  • 2002 മാർച്ച് 3: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽകീസ് ബാനു കൂട്ടമാനഭംഗത്തിനിരയായി. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു.
  • മാർച്ച്് 4: ബിൽകീസ് ബാനു ലിംഖേദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റവാളികളുടെ പേരുകൾ പരാതിയിൽ പറഞ്ഞു. എന്നാൽ, എഫ്.െഎ.ആറിൽ ഉൾപ്പെടുത്തിയില്ല.
  • 2003 മാർച്ച് 25: കേസ് എഴുതിത്തള്ളാൻ നീക്കം
  • 2003 ഏപ്രിൽ: ബിൽകീസ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നു. കമീഷൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോട് സുപ്രീംകോടതിയിൽ ബിൽകീസ് ബാനുവിനുവേണ്ടി ഹാജരാകാൻ ആവശ്യെപ്പട്ടു.
  • ഡിസംബർ 18: അന്വേഷണം സുപ്രീംകോടതി സി.ബി.െഎക്ക് വിട്ടു.
  • 2004 ജനുവരി 22: സി.ബി.െഎ 12 പ്രതികളെ അറസ്റ്റ് ചെയ്തു.
  • ഫെബ്രുവരി 11: ഗുജറാത്ത് പൊലീസിെൻറ കൃത്യവിലോപങ്ങ ൾ ചൂണ്ടിക്കാട്ടി സി.ബി.െഎ റിപ്പോർട്ട്.
  • 2004 മാർച്ച്: സി.ബി.െഎ രണ്ടു പൊലീസ് ഒാഫിസർമാരെ അറസ്റ്റ് ചെയ്തു.
  • ഏപ്രിൽ 19: ആറു പൊലീസ് ഒാഫിസർമാർ, രണ്ടു ഗവ. ഡോക്ടർമാർ അടക്കം 20 പേർക്കെതിരെ സി.ബി.െഎ കുറ്റപത്രം.
  • ആഗസ്റ്റ് 6: കേസ് മുംൈബയിലേക്ക് മാറ്റാൻ ഉത്തരവ്.
  • 2008 ജനുവരി 18: 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. ജീവപര്യന്തം വരെ ശിക്ഷ. മറ്റുള്ളവരെ വിട്ടു.
  • 2008 ജനുവരി: വിചാരണ കോടതി ഉത്തരവിനെതിെര പ്രതികൾ ഹൈകോടതിയിൽ അപ്പീൽ നൽകി.
  • 2011 ജൂലൈ: മൂന്നു പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് സി.ബി.ഐ ബോംബെ ഹൈകോടതിയെ സമീപിച്ചു
  • 2017 മേയ് 5: കേസിലെ 11 പ്രതികൾക്കുള്ള ജീവപര്യന്തം ശിക്ഷ ബോംബെ ഹൈകോടതി ശരിവെച്ചു
  • 2019 ഏപ്രിൽ 23: ബിൽകീസ് ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും താമസത്തിന് വീടും സർക്കാർ ജോലിയും നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat riotsgang rapemalayalam newsBilkis Bano Case
News Summary - Bilkis Banu - India News
Next Story