Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംവരണത്തിൽ...

സംവരണത്തിൽ വിട്ടുവീഴ്ചയില്ല; ബിഹാറിൽ ബിജെപിയെ പ്രതിരോധത്തിലാക്കി എൻഡിഎ സഖ്യകക്ഷികൾ

text_fields
bookmark_border
Bihar NDA alliance leaders advocating for reservation protection and 9th schedule inclusion.
cancel

പട്ന: ബിഹാറിൽ സംവരണ പരിധി ഉയർത്തിയ നടപടി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിലും, പട്ടികജാതി-പട്ടികവർഗ ഉപവർഗീകരണ വിഷയത്തിലും നിലപാട് കടുപ്പിച്ച് ബിഹാറിലെ എൻഡിഎ സഖ്യകക്ഷികൾ. കേന്ദ്രത്തിൽ ഭരണകക്ഷിയായ ബിജെപിയോടൊപ്പം സഖ്യത്തിൽ തുടരുമ്പോഴും, ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (രാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച എന്നീ പ്രമുഖ ഘടകകക്ഷികൾ സംവരണ സംരക്ഷണത്തിനായി ശക്തമായി രംഗത്തെത്തിയത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടുകയാണ്.

ബിഹാർ സർക്കാർ നേരത്തെ നടപ്പിലാക്കിയ ജാതി സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സംവരണം 65 ശതമാനമായി ഉയർത്തിയ നിയമം പട്ന ഹൈകോടതി റദ്ദാക്കിയിരുന്നു. സംവരണം എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നും എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ പരിശോധനകളിൽ നിന്ന് സംവരണ വ്യവസ്ഥകളെ പൂർണമായും സംരക്ഷിക്കാൻ സംവരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംവരണം നിർത്തലാക്കുന്നത് പോയിട്ട്, അതിൽ ഏതെങ്കിലും തരത്തിലുള്ള പുനഃപരിശോധന പോലും തങ്ങൾ അംഗീകരിക്കില്ലെന്നും ഡൽഹി ജന്തർ മന്തറിലെ സംവരണ വിരുദ്ധ സമരങ്ങളെ ചൂണ്ടിക്കാട്ടി ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി സംവരണം എടുത്തുകളയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സുപ്രീംകോടതിയുടെ എസ്.സി/എസ്.ടി ക്രീമിലെയർ-ഉപവർഗീകരണ വിധിക്കെതിരെ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മും ശക്തമായ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി, ഒബിസി, ദളിത്, ആദിവാസി വോട്ടുബാങ്കുകളെ ഒപ്പം നിർത്താൻ എൻഡിഎ ഘടകകക്ഷികൾ സംവരണ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ സൂചനയാണ് ഈ നീക്കങ്ങൾ നൽകുന്നത്.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾക്കായി നിതീഷ് കുമാർ സർക്കാർ കൊണ്ടുവന്ന 65 ശതമാനം സംവരണം പുനഃസ്ഥാപിക്കാൻ ശക്തമായി പോരാടുമെന്ന് എൻഡിഎയിലെ മറ്റൊരു പ്രധാന ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയുടെ നേതാവ് ഉപേന്ദ്ര കുശ്വാഹയും പ്രഖ്യാപിച്ചു. ബിഹാർ ജാതി സർവേയുടെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത ഈ സംവരണ പദ്ധതി കോടതി ഇടപെടലിലൂടെ തടസ്സപ്പെട്ടെങ്കിലും, നിതീഷ് കുമാർ തുടക്കം കുറിച്ച ഈ സാമൂഹിക നീതിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ എൻഡിഎ ഘടകകക്ഷികൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംവരണ വിഷയത്തിൽ സഖ്യകക്ഷികൾ ഒന്നിച്ച് ഇത്തരമൊരു ഉറച്ച നിലപാട് സ്വീകരിക്കുന്നത് ബിജെപി നേതൃത്വത്തിന് മേൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationBiharNDA
News Summary - Bihar NDA Allies Intensify Pitch for Reservation Ahead of Assembly Polls: Pressure Mounts on BJP
Next Story