എ.ടി.എമ്മിൽ നിന്ന് 2000 രൂപയുടെ കള്ളനോട്ട്
text_fieldsപട്ന: എ.ടി.എമ്മിൽ നിന്ന് 2000 രൂപയുടെ കള്ളനോട്ട് ലഭിച്ചതായി പരാതി. ഇതിനെ തുടർന്ന് എ.ടി.എം സീൽ ചെയ്തു. ബീഹാറിലെ സിമ്ര ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ പങ്കജ് കുമാറിനാണ് എ.ടി.എമ്മിൽ നിന്ന് കള്ളനോട്ട് ലഭിച്ചത്.
ഞായറാഴ്ചയായിരുന്നു എ.ടി.എമ്മിൽ നിന്ന് പങ്കജ് കുമാർ പണം പിൻവലിച്ചത്. ഇൗ പണവുമായി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാൻ പോയപ്പോഴാണ് കൈയിലുള്ളത് രണ്ടായിരം രുപയുടെ കള്ളനോട്ടാെണന്ന് പങ്കജിന് മനസ്സിലായത്. ഇതിനെ തുടർന്ന് പങ്കജ് ബാങ്ക് അധികൃതർക്കും പൊലീസിനും പരാതി നൽകുകയായിരുന്നു.
പങ്കജിെൻറ പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. എകദേശം 14 ലക്ഷം രൂപയാണ് ഇൗ എ.ടി.എമ്മിൽ ബാങ്ക് അധികൃതർ നിക്ഷേപിച്ചിരുന്നത്. കർശന പരിശോധനകൾക്ക് ശേഷമാണ് പണം എ.ടി.എമ്മിൽ നിറയ്ക്കാൻ നൽകിയതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. ബാങ്കിൽ നിന്ന് കള്ളനോട്ട് കൂടിച്ചേരാൻ യാതൊരു സാധ്യതയില്ലെന്നുമാണ് അവർ പറയുന്നത്. ബാങ്കിൽ പണം നിറക്കാൻ സ്വകാര്യ എജൻസിയെയാണ് ചുമതലപ്പെടുത്തിയത്. ഇവരിൽ നിന്നാണോ കള്ളനോട്ട് എത്തിയതെന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.