സി.എ.എ വിരുദ്ധ സ്കൂൾ നാടകം: മാതാവിനും പ്രിൻസിപ്പലിനും ജാമ്യം
text_fieldsബംഗളുരു: റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിൻെറ പേരിൽ ദേശദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സ്കൂൾ പ്രിൻസിപ്പലിനും നാടകം അവതരിപ്പിച്ച വിദ്യാർഥിയുടെ മാ താവിനും ജാമ്യം. 14 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശമുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
പ്രിൻസിപ്പൽ ഫരീദ ബീഗം (50), നാടകം അവതരിപ്പിച്ച വിദ്യാർഥികളിലൊരാളുടെ മാതാവ് നജുബുന്നിസ (36) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ജനുവരി 30നാണ് കർണാടകയിലെ ബിദറിലെ ഷഹീൻ എജുക്കേഷൻ ഇൻസ്റ്റിറ്റ്യുട്ടിൽ അവതരിപ്പിച്ച സി.എ.എ-എൻ.ആർ.സി വിരുദ്ധ നാടകത്തിനെതിരെ നടപടിയെടുത്തത്.
നാടകത്തിെൻറ വിഡിയോ സാമൂഹിക മാധ്യമത്തിൽ അപ്ലോഡ് ചെയ്തതോടെയാണ് വിവാദമായത്. പൊതുപ്രവർത്തകനായ നിലേഷ് രക്ശ്യാൽ നൽകിയ പരാതിപ്രകാരം 124 എ (രാജ്യദ്രോഹം), 504 (സമാധാനാന്തരീക്ഷം തകർക്കൽ), 505-രണ്ട് (ശത്രുത പരത്തുന്ന പ്രസ്താവന നൽകൽ), 153 എ(വർഗീയ വിദ്വേഷം പ്രചരിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നു.സംഭവത്തിൻെറ പേരിൽ സ്കൂൾ വിദ്യാർഥികളെ പൊലീസ് പലവട്ടം ചോദ്യം ചെയ്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.