പോളിങ് സ്റ്റേഷനിൽ കയറാൻ അനുവദിച്ചില്ല; ബി.ജെ.പി പ്രവർത്തകരെ ബൂത്തിലേക്ക് വിടുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ - ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി
text_fieldsറായ്പൂർ: പോളിങ് സ്റ്റേഷനിൽ കയറാൻ അനുവദിക്കാതെ ബി.ജെ.പി പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തിയെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭുപേഷ് ഭാഗേൽ. ബി.ജെ.പിയുടെ തോൽവി ഉറപ്പാണെന്നും സമാധാനപരമായ രീതിയിൽ പരമാവധി പോളിങ് ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു.
ഭൂപേഷ് ഭാഗേൽ ഒരു സ്ഥാനാർത്ഥിയാണ്,അദ്ദേഹത്തെ ബി.ജെ.പി ഗുണ്ടകൾ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണ് എന്ന തലക്കെട്ടോടെ ഭാഗേൽ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി അവരുടെ ഗുണ്ടകളെ പോളിങ് ബൂത്തിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ.വി.എം മെഷീനിൽ തന്റെ ഫോട്ടോ വ്യക്തതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വോട്ടർമാർ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച പ്രകാരമാണ് ഫോട്ടോ നൽകിയിരുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അദ്ദേഹം ചോദിച്ചു.
എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള രാജ്നന്ദ്ഗാവ് ലോക്‌സഭാ സീറ്റിൽ നിലവിലെ ബി.ജെ.പി എം.പി സന്തോഷ് പാണ്ഡെക്കെതിരെയാണ് ബാഗേൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.