ഭീമ കൊറേഗാവ്; നവലാഖക്കും തെൽതുംബ്ഡെക്കും മുൻകൂർ ജാമ്യമില്ല
text_fieldsന്യൂഡൽഹി: ഭീമ കൊേറഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നവലാഖ, ആനന്ദ് തെൽതുംബ്ഡെ എന്നിവർക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. ഇരുവരോടും മൂന്നാഴ്ചക്കകം കീഴടങ്ങാനും ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
പാസ്പോർട്ടും ഹാജരാക്കണം. നവലാഖക്കും തെൽതുംബ്ഡെക്കും നേരത്തേ ബോംബെ ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ, അറസ്റ്റിൽനിന്ന് കോടതി നാലാഴ്ച ഇടക്കാല സംരക്ഷണം നൽകി ഉത്തരവിട്ടു. സുപ്രീംകോടതി ഇതു മാർച്ച് 16വരെ നീട്ടുകയായിരുന്നു.
2018 ജനുവരിയിൽ നടന്ന ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോവാദി ബന്ധം ആരോപിച്ചാണ് നവലാഖ, തെൽതുംബ്ഡെ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
