ഭീമ കൊറെഗാവ് കേസ്: കുറ്റപത്രം സമർപ്പിക്കാൻ എൻ.ഐ.എക്ക് 90 ദിവസം കൂടി നീട്ടിനൽകി
text_fieldsമുംബൈ: ഭീമ-കൊറെഗാവ് കേസിൽ പ്രതികളെന്നാരോപിച്ച് അറസ്റ്റിലായ പ്രമുഖ ആക്ടിവിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധി നീട്ടിനൽകി. ഗൗതം നവ്ലഖക്കും ആനന്ദ് തെല്തുംബ്ഡെക്കും എതിരെ കുറ്റപത്രം സമർപ്പിക്കാനാണ് എൻ.ഐ.എക്ക് (ദേശീയ അന്വേഷണ ഏജൻസി) 90 ദിവസത്തെ കാലാവധി കൂടി നൽകിയത്. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടതാണ് ഉത്തരവ്.
നവ്ലഖയെ ജൂലൈ 22 വരെ 10 ദിവസത്തേക്ക് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഇദ്ദേഹം തടവിൽ കഴിയുന്ന തലോജ ജയിൽ സൂപ്രണ്ടിന് പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കർ നിർദേശം നൽകി. കോവിഡ് സാഹചര്യത്തിൽ പ്രതികളെ ശരിയായി ചോദ്യം ചെയ്യാൻ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് എൻ.ഐ.എ കോടതിയിൽ പറഞ്ഞു.
ദലിത് ബുദ്ധിജീവിയും അംബേദ്കറുടെ േപര മകളുടെ ഭർത്താവുമായ ആനന്ദ് തെൽതുംബ്ഡെയും നവ്ലഖയും കഴിഞ്ഞ ഏപ്രിൽ 14 നാണ് എൻ.െഎ.എക്കു മുമ്പാകെ കീഴടങ്ങിയത്. ഇവർക്കുപുറമേ തെലുങ്ക് കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര, വെർണൻ ഗോൺസാൽവസ്, സുധീർ ധവാലെ, ഷോമ സെൻ, മഹേഷ് റാവുത്ത്, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ് തുടങ്ങിയ പ്രമുഖരും കേസിൽ പ്രതികളായി തടവിൽ കഴിയുകയാണ്. യു.എ.പി.എ ചുമത്തിയാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്
ഭീമ കൊറെഗാവ് കേസ്
2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ പുണെയിൽ ഭീമ കൊറെഗാവ് വാർഷികത്തോടനുബന്ധിച്ച് നടന്ന സംഘർഷമാണ് കേസിനാധാരം. രണ്ടു നൂറ്റാണ്ട് മുമ്പ് മറാത്ത ഭരണകൂടത്തിെൻറ സവർണ വാഴ്ചക്കെതിരെ 500ഒാളം ദലിത് സൈനികർ നടത്തിയ പോരാട്ടവിജയത്തിെൻറ ചരിത്രമാണ് ഭീമ-കൊറെഗാവിേൻറത്. ഇതിെൻറ വാർഷികം എല്ലാ ജനുവരി ഒന്നിനും ഇവിടെ ആഘോഷിക്കാറുണ്ട്. 2018ൽ വിപുലമായ ആഘോഷമായിരുന്നു. 10 ലക്ഷം പേരാണ് കൊറെഗാവിലെ വിജയസ്തൂപം ലക്ഷ്യമാക്കി എൽഗാർ പരിഷത്തിനും അനുബന്ധ പരിപാടികൾക്കുമായി എത്തിച്ചേർന്നത്.
എന്നാൽ, പ്രദേശത്ത് ബന്ദ് നടത്തിയും തദ്ദേശീയരെ ഭീഷണിപ്പെടുത്തിയും പരിപാടി അലേങ്കാലമാക്കാൻ സംഘ്പരിവാർ സംഘ് പരിവാർ സംഘടനകൾ ശ്രമിച്ചു. അതെല്ലാം മറികടന്ന് ദലിതുകൾ കൂട്ടമായി അവിടെയെത്തിയപ്പോൾ ‘ഹിന്ദു ഏക്താ അഗാഡി’ പോലുള്ള ഹിന്ദുത്വ സംഘടനകൾ ഏകപക്ഷീയ ആക്രമണം അഴിച്ചുവിട്ടാണ് അതിനെ നേരിട്ടത്. കൊലപാതകം ഉൾപ്പെടെ നടന്നിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നാണ് ദൃക്സാക്ഷികളടക്കം വെളിപ്പെടുത്തിയത്.
ആക്രമികൾക്കെതിരെ പരാതി നൽകിയിട്ടും െപാലീസ് നടപടി സ്വീകരിച്ചില്ല. അതേസമയം, മാവോവാദി സഹായത്തോടെയാണ് എൽഗാർ പരിഷത്ത് പരിപാടി സംഘടിപ്പിച്ചതെന്നും അതിനെ ഭീകര പ്രവർത്തനമായി കണക്കാക്കണമെന്നും പൊലീസ് റിപ്പോർട്ട് നൽകി. നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നതായും പൊലീസ് റിപ്പോർട്ട് ചെയ്തു. തുടർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയ മനുഷ്യാവകാശ പ്രവർത്തകരെ തെരഞ്ഞ് പിടിച്ച്
വേട്ടയാടാൻ തുടങ്ങിയത്.
അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിലാണ് കേസ് വഴിതിരിച്ചുവിട്ടത്. പിന്നീട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, ശിവസേന, എന്‍.സി.പി സഖ്യ സർക്കാർ കേസില്‍ പുനരന്വേഷണത്തിന് നീക്കം നടത്തിയിരുന്നു. ഇതിന് തടയിടാനാണ് കേന്ദ്രം എൻ.ഐ.എയെ ഇറക്കിയത്. സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആരോപിച്ചിരുന്നു. ‘അര്‍ബന്‍ നക്സലുകള്‍’ എന്നാരോപിച്ച് അറസ്റ്റ്ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെ പുണെ പൊലീസ് നല്കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാറിേൻറത്. എന്നാൽ, കേന്ദ്രം ഇത് വിലവെച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.