Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭിമ കൊറേഗാവ്:...

ഭിമ കൊറേഗാവ്: തെളിവുകൾ ഇ-മെയിലുകളിൽ ഒതുക്കി കുറ്റപത്രം

text_fields
bookmark_border
ഭിമ കൊറേഗാവ്: തെളിവുകൾ ഇ-മെയിലുകളിൽ ഒതുക്കി കുറ്റപത്രം
cancel

മുംബൈ: രണ്ട് ഇ-മെയിലുകളിലും മാവോവാദി സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകളിലും റിപ്പോർട്ടുകളിലും പ്രതികളുടെ േകാൾ രേഖകളിലും ഒതുങ്ങി ഭിമ കൊേറഗാവ് സംഘർഷ കേസിൽ പുണെ പൊലീസി‍െൻറ കുറ്റപത്രം. ആദ്യഘട്ടത്തിൽ അറസ്റ്റിലായ മലയാളി റോണ വിൽസൺ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ദലിത് പ്രസിദ്ധീകരണത്തി‍െൻറ പത്രാധിപർ സുധീർ ധാവലെ, ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മഹേഷ് റൗത്ത്, പ്രഫ. സോമ സെൻ എന്നിവർക്ക് എതിരെയാണ് യു.എ.പി.എ ചുമത്തി കുറ്റപത്രം.

കുറ്റപത്രം ശനിയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിക്കും. കോടതി ഉത്തരവിനെ തുടർന്നാണിത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിയാത്തതിനെ തുടർന്ന് പുണെ കോടതി സമയപരിധി നീട്ടിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർക്ക് പകരം പൊലീസ് ഉദ്യോഗസ്ഥനാണ് കോടതിയിൽ ഹരജി നൽകിയത്.

പ്രതികളുടെ അപ്പീലിൽ ബോംബെ ഹൈകോടതി പുണെ കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈകോടതി വിധിക്ക് എതിരെ മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിൽ കുറ്റപത്രം ശനിയാഴ്ച തന്നെ തങ്ങളുടെ ബെഞ്ചിന് സമർപ്പിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

രാജീവ് ഗാന്ധി വധ മാതൃകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുക, സായുധ കലാപത്തിന് ആയുധങ്ങളും പണവും കണ്ടെത്തൽ, നിരോധിത മാേവാവാദി സംഘടനയുടെ പ്രവത്തകർ, ഭിമ െകാറേഗാവ് കലാപ ആസൂത്രണം തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ. എന്നാൽ, രണ്ട് ഇ-മെയിലുകൾ മാത്രമാണ് ഇതിന് തെളിവായി പൊലീസ് ഉൾപ്പെടുത്തിയത്. രാജീവ് വധ മാതൃകയിൽ പ്രധാനമന്ത്രിയെ വധിക്കണമെന്ന അഭിപ്രായത്തിന് അപ്പുറം ഒന്നും ഇ-മെയിലിലില്ല.

ഗൂഢാലോചനക്ക് തെളിവുകളില്ല. മാത്രമല്ല, ജിഗ്നേഷ് മേവാനി, ഉമർ ഖാലിദ്, പ്രകാശ് അംബേദ്കർ തുടങ്ങി അടുത്ത കാലങ്ങളിൽ വിവിധ പ്രക്ഷോഭങ്ങളിലൂടെ ജനശ്രദ്ധ നേടിയവരുടെ പേരുകളും ഒരു ഇ-മെയിലിൽ പറയുന്നുണ്ട്. രണ്ട് ഇ-മെയിലുകളും വ്യാജമാണെന്ന് ആക്ടിവിസ്റ്റുകളുടെ അഭിഭാഷകരായ സിദ്ധാർഥ് പാട്ടീൽ, നിഹൽ സിങ് റാത്തോഡ് എന്നിവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima KoregaonBhima Koregaon battle
News Summary - bhima koregaon-india news
Next Story