ഭീമ–കൊറേഗാവ് കേസ്: മലയാളി ഉൾപ്പെടെ ആറുപേരുടെ ജാമ്യാപേക്ഷ തള്ളി
text_fieldsമുംബൈ: ഭീമ-കൊറേഗാവ് സംഘർഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാ ളി ഉൾപ്പെടെ ആറു മനുഷ്യാവകാശ പ്രവർത്തകരുടെ ജാമ്യാപേക്ഷ പുണെ കോടതി തള്ളി. മലയാളി റോണ വിൽസൺ, തെലുഗു കവി വരവരറാവു, സുധിർ ധാവ്ലെ, പ്രഫ. ശോമ സെൻ, മഹേഷ് റൗത്, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ് എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രത്യേക യു.എ.പി.എ കോടതി ജഡ്ജി എസ്. ആർ. നവന്ദാർ തള്ളിയത്.
പൊലീസ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ പ്രതികൾ നിരോധിത സംഘടനയായ സി.പി.െഎ (മാവോവാദി)യുടെ സജീവ പ്രവർത്തകരാണെന്ന് മനസ്സിലാകുന്നതായി കോടതി പറഞ്ഞു. അഡ്വ. സുധ ഭരദ്വാജ്, വർനൺ ഗോൺസാൽവസ്, അരുൺ ഫെറീറ എന്നിവർക്ക് പ്രത്യേക കോടതി നേരത്തേ ജാമ്യം നിഷേധിച്ചിരുന്നു.
ഇവരുടെ അപ്പീൽ ബോംെബ ൈഹകോടതി തള്ളുകയും ചെയ്തു. 32 പേരെയാണ് പുണെ പൊലീസ് കേസിൽ പ്രതി ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.